തന്നെ വധിച്ചാല്‍ ഇറാനെ ബോംബിട്ട് തകര്‍ക്കണമെന്ന വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. വര്‍ഷങ്ങളായി ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇറാന്‍ കൊലപാതകം നടത്താന്‍ ലക്ഷ്യമിടുന്നവരുടെ പട്ടികയില്‍ താനാണ് ഒന്നാം സ്ഥാനത്തുള്ളതെന്ന് ട്രംപ് മുമ്പും പലതവണ പറഞ്ഞിട്ടുണ്ട്.
അവരുടെ നേതാക്കള്‍ ഇല്ലാതായി. പിന്നീട് പുതിയ നേതാക്കള്‍ വന്നു. അവരും ഇല്ലാതായി. ഇപ്പോള്‍ മറ്റൊരു നേതൃത്വമുണ്ട്. അവരും ഇല്ലാതാകുമോ എന്ന് ആര്‍ക്കറിയാമെന്നായിരുന്നു നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് നടത്തിയ പ്രസംഗം. ഇതുവരെ ഞാന്‍ ഭാഗ്യവാനായിരുന്നു. എന്നാല്‍ ആ ഭാഗ്യം എന്നും തുടരുമെന്ന് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണാപത്രം ഇനി നിലവിലില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. നാറ്റോ ഉച്ചകോടിക്ക് ശേഷം അമേരിക്കയിലേക്ക് മടങ്ങുന്നതിനിടെ സുരക്ഷാ കാരണങ്ങളാല്‍ ട്രംപിന്‍റെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയിരുന്നു. പ്രസിഡൻ്റിന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.







