newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ വിഷാംശമുള്ള രാസവസ്തുക്കൾ; കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് ആശങ്ക

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ ഗവേഷകർ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തി. നശിച്ചുപോകാത്ത ഈ രാസവസ്തുക്കളുടെ സാന്നിധ്യം, മേഖലയിലെ കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് വലിയ ആശങ്കയുണർത്തുകയാണ്. ഭക്ഷണ പായ്ക്കറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ,പാത്രങ്ങൾ എന്നിവയിൽ കാണപ്പെടുന്നവയാണ് ഈ രാസവസ്തുക്കൾ.

കപ്പൽ ചാലുകൾക്കും നഗരങ്ങൾക്കും സമീപം കാണുന്ന സീ ഒട്ടേർസുകളിൽ വിദൂര പ്രദേശങ്ങളിലുള്ളവയേക്കാൾ മൂന്നിരട്ടിയിലധികം വിഷാംശം ഉണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (UBC) പഠനം പറയുന്നു. മാലിന്യങ്ങളുടെ പ്രധാന ഉറവിടം കരയിൽ നിന്നുള്ള മലിനീകരണം ആകാനുള്ള സാധ്യതയിലേക്കാണ് ഈ കണ്ടെത്തൽ വിരൽ ചൂണ്ടുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ രാസവസ്തുക്കളുടെ സാന്നിധ്യം, സീ ഒർട്ടേസുകളെ മാത്രമല്ല, തീരദേശത്തെ മൊത്തത്തിലുള്ള പാരിസ്ഥിതിക സുരക്ഷയെയും ബാധിക്കാൻ സാധ്യതയുണ്ട്.

You might also like

CUSMA കരാർ റദ്ദാക്കും: ജി7 ഉച്ചകോടിക്കിടെ ഭീഷണിയുമായി ട്രംപ്

ആനുകൂല്യ തുക വർധിപ്പിച്ച് CRA: പുതിയ നിരക്കുകൾ ജൂലൈ മുതൽ

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

സൗജന്യ മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് ഒരുക്കി ഇതിഹാദ് എയർവേസ്

ഇന്ത്യക്കാർക്കുള്ള EB-5 വിസ ക്വാട്ട പൂർത്തിയായി: യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

Top Picks for You
Top Picks for You