newsroom@amcainnews.com

യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങൾ! തടയാൻ യുദ്ധ വിമാനങ്ങളെ അയച്ച നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ്

ന്യൂയോർക്ക്: യുഎസിലെ അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധവിമാനങ്ങളെത്തി. റഷ്യയുടെ ടിയു 95, എസ്‌യു 35 യുദ്ധവിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. റഷ്യൻ യുദ്ധ വിമാനങ്ങളെ തടയാൻ യുദ്ധ വിമാനങ്ങളെ അയച്ചതായി നോർത്ത് അമേരിക്കൻ എയ്റോ സ്പേയ്സ് ഡിഫൻസ് കമാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യുഎസിന്റെയും കാനഡയുടെയും സംയുക്ത സുരക്ഷാ കമാൻഡ് ആണിത്.

നാല് റഷ്യൻ വിമാനങ്ങളാണ് അലാസ്കയ്ക്ക് അടുത്തെത്തിയത്. എഫ് 16 ഉൾപ്പെടെയുള്ള വിമാനങ്ങളെ പ്രതിരോധത്തിന് ഉപയോഗിച്ചതായി കമാൻഡ് അറിയിച്ചു. റഷ്യൻ വിമാനങ്ങൾ രാജ്യാന്തര വ്യോമ മേഖലയിൽ ആയിരുന്നെന്നും അമേരിക്കയുടെയോ കാനഡയുടെയോ വ്യോമമേഖലയിൽ കടന്നിട്ടില്ലെന്നും കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ വ്യോമാതിർത്തി അവസാനിക്കുന്ന, അലാസ്കൻ എയർ ഡിഫൻസ് ഐഡന്റിഫിക്കേഷൻ സോണിലാണ് റഷ്യൻ വിമാനങ്ങളെത്തിയത്. ഇത് രാജ്യാന്തര വ്യോമ മേഖലയാണ്. ഇവിടെ വരുന്ന വിമാനങ്ങൾ സുരക്ഷ കണക്കിലെടുത്ത് വിവരങ്ങൾ സ്വയം വെളിപ്പെടുത്തണം. റഷ്യൻ വിമാനങ്ങൾ അങ്ങനെ ചെയ്യാത്തതിനാലാണ് യുഎസ് വിമാനങ്ങൾ പ്രതിരോധം തീർത്തത്. മുൻപും റഷ്യൻ വിമാനങ്ങൾ മേഖലയിൽ നിരീക്ഷണം നടത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യ–യുഎസ് നേതാക്കളുടെ വാക്കുതർക്കം തുടരുന്നതിനിടെയാണ് വിമാനങ്ങൾ അലാസ്കയ്ക്ക് അടുത്തെത്തിയത്.

യുക്രെയ്ന്റെയും റഷ്യയുടെയും സൈനികവും സാമ്പത്തികവുമായ സാഹചര്യം അവലോകനം ചെയ്യുമ്പോൾ, നഷ്ടപ്പെട്ട ഭൂപ്രദേശങ്ങൾ യൂറോപ്യൻ യൂണിയന്റെ സഹായത്തോടെ തിരിച്ചുപിടിക്കാൻ യുക്രെയ്ന് സാധിക്കുമെന്നാണ് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. സമയവും ക്ഷമയും യൂറോപ്പിന്റെയും നാറ്റോയുടെയും സഹായവുമുണ്ടെങ്കിൽ യുദ്ധം ആരംഭിച്ചപ്പോൾ അതിർത്തികൾ എങ്ങനെയായിരുന്നോ, ആ നിലയിലേക്ക് യുക്രെയ്ന് തിരികെ വരാനാകും. റഷ്യ വെറും ‘കടലാസു പുലി’യാണെന്നും ട്രംപ് പറഞ്ഞിരുന്നു.

You might also like

വിഖ്യാത അമേരിക്കൻ സിറ്റ്കോം സംവിധായകൻ ജെയിംസ് ബറോസ് അന്തരിച്ചു; ഹോളിവുഡിന് കനത്ത നഷ്ടം

കാർണിയുടെ പുതിയ ഭക്ഷ്യനയം: അനുകൂലിച്ച് ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും

ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ; പുതിയ ഇക്കോണമി ക്ലാസ് പ്ലാനിൽ സൗജന്യ ഭക്ഷണം ഉണ്ടായിരിക്കില്ല

ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

പിറ്റ്‌സ്‌ബർഗിൽ വിമാന സർവീസുകൾ താളംതെറ്റി; ലണ്ടൻ യാത്രക്കാരും ആശങ്കയിൽ

ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്: കാനഡ പതിനാലാം സ്ഥാനത്ത്

Top Picks for You
Top Picks for You