newsroom@amcainnews.com

പലസ്തീനികളെന്ന് കരുതി ഇസ്രയേല്‍ ടൂറിസ്റ്റുകളെ വെടിവെച്ച ജൂതവംശജൻ അറസ്റ്റില്‍

പലസ്തീനികള്‍ എന്ന് തെറ്റിദ്ധരിച്ച് മയാമി ബീച്ചിലെത്തിയ രണ്ട് ഇസ്രയേലി ടൂറിസ്റ്റുകളെ വെടിവെച്ച ജൂത വംശജൻ അറസ്റ്റിൽ. ശനിയാഴ്ചയാണ് ഇരുപത്തിയേഴുകാരനായ മൊര്‍ദെഖായ് ബ്രാഫ്മാന്‍ ബീച്ചിലെത്തിയ ഇസ്രയേല്‍ ടൂറിസ്റ്റുകളായ അച്ഛനെയും മകനെയും വെടിവെച്ചത്. ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പലസ്തീനികള്‍ ആണെന്ന് കരുതിയ രണ്ട് പേരെ താന്‍ വെടിവെക്കുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

17 തവണയാണ് പ്രതി ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. കാറില്‍ പോവുകയായിരുന്ന ഇരുവർക്കും നേരെ ഒരു പ്രകോപനവുമില്ലാതെയായിരുന്നു പ്രതി വെടിവെച്ചത്.

You might also like

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

ലോകത്തെ ഏറ്റവും ചെലവേറിയ ഭവനവിപണിയായി കാനഡ: റിപ്പോർട്ട്

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

Top Picks for You
Top Picks for You