newsroom@amcainnews.com

ഒന്റാറിയോയിൽ ജയിലുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുന്നു: 6,000 പുതിയ ബെഡുകൾകൂടി സജ്ജമാക്കാൻ ബൃഹദ് പദ്ധതി.

ടൊറന്റോ: ഒന്റാറിയോയിലെ ജയിലുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് പരിഹരിക്കുന്നതിനായി വരും പതിറ്റാണ്ടുകളിൽ വൻ വികസന പദ്ധതികൾ നടപ്പിലാക്കാൻ പ്രവിശ്യാ സർക്കാർ ഒരുങ്ങുന്നു. വിവരവകാശ നിയമപ്രകാരം (FOI) യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവയിലെ ഗവേഷകർക്ക് ലഭിച്ച രേഖകളിലൂടെയാണ് ഈ വമ്പൻ പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്.

2050-ഓടെ ജയിലുകളിൽ ഏകദേശം 6,000 പുതിയ ബെഡുകൾ കൂടി കൂട്ടിച്ചേർക്കാനാണ് ഒന്റാറിയോ സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ ജയിലുകളുടെ ശേഷിയേക്കാൾ ഏകദേശം 2,000 തടവുകാർ അധികമായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് വികസനം നടപ്പിലാക്കുന്നത്.

  • 2032-ഓടെ 1,170 ബെഡുകൾ സജ്ജമാക്കുന്ന ഒന്നാം ഘട്ടം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി മാത്രം 4 ബില്യൺ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
  • രണ്ടാം ഘട്ടം (2033 – 2041): ആറ് സ്ഥലങ്ങളിലായി 1,500 പുതിയ ബെഡുകൾ നിർമ്മിക്കും.
  • മൂന്നാം ഘട്ടം (2040 – 2050): ഈ കാലയളവിനുള്ളിൽ 2,000 മുതൽ 3,000 വരെ അധിക ബെഡുകൾ കൂടി നിർമ്മിക്കും.
  • പ്രധാന പ്രോജക്റ്റുകൾ: തണ്ടർ ബേയിലെ 1.2 ബില്യൺ ഡോളറിന്റെ പുതിയ ജയിൽ സമുച്ചയത്തിന് പുറമെ ബ്രോക്ക്‌വിൽ, കെംപ്റ്റ്‌വിൽ, നപ്പാനി എന്നിവിടങ്ങളിലും ജയിലുകൾ വികസിപ്പിക്കും.

ജയിൽ ശേഷി 66 ശതമാനം വർധിപ്പിക്കാനുള്ള ഈ നീക്കം അഭൂതപൂർവ്വമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവാകുമെന്നും, കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ തടവറകൾ വർധിപ്പിക്കുന്നതിനേക്കാൾ മറ്റ് മാർഗ്ഗങ്ങളാണ് നല്ലതെന്നും ക്രിമിനോളജി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എങ്കിലും, ഒന്റാറിയോയുടെ സുരക്ഷ മുൻനിർത്തി എത്ര ബെഡുകൾ ആവശ്യമാണോ അത്രയും നിർമ്മിക്കുമെന്നും ഇത് സർക്കാരിന്റെ ശക്തമായ തീരുമാനമാണെന്നും സോളിസിറ്റർ ജനറൽ മൈക്കൽ കെർസ്‌നർ വ്യക്തമാക്കി.

You might also like

നിക്സ് NBA ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ന്യൂയോർക്കിൽ കലാപം: കൗമാരക്കാരന് വെടിയേറ്റു, 4 പേർക്ക് കുത്തേറ്റു, 5 സ്കൂൾ ബസുകൾക്ക് തീവെച്ചു

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

കാനഡ ആരോഗ്യ പരിപാലന-സാമൂഹിക സേവന മേഖലകളിലെ വിദഗ്ദ്ധർക്കായി വാതിലുകൾ തുറക്കുന്നു.

കെഎസ്ആർടിസി: മാനദണ്ഡങ്ങൾ അട്ടിമറിച്ച് ആശ്രിതനിയമന നീക്കം, റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികൾ പുറത്ത്

ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ

കോംഗോയിലും ഉഗാണ്ടയിലും എബോള പടരുന്നു: മരണം 200 കടന്നു

Top Picks for You
Top Picks for You