newsroom@amcainnews.com

മസ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയർ; വൗ! ഒറ്റവാക്കിൽ പ്രതികരിച്ച് മസ്‌ക്

സ്‌കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസറായ ആഷ്‌ലി സെന്റ് ക്ലെയറിന്റെ ആരോപണത്തിൽ പ്രതികരിച്ച് ഇലോൺ മസ്‌ക്. അഞ്ച് വർഷമായി ഒരു കുഞ്ഞിനായുളള കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എന്ന ആഷ്‌ലിയുടെ എക്‌സ് പോസ്റ്റിൽ ‘വൗ! ‘ എന്ന് മാത്രമാണ് മസ്‌ക് പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ അഞ്ച് മാസം മുമ്പ് മസ്‌കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

‘അഞ്ച് മാസം മുമ്പ് പുതിയൊരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ഇലോൺ മസ്‌ക് ആണ് പിതാവ്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നത്. ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്‌ലി സെന്റ് ക്ലെയർ എക്സിൽ കുറിച്ചു.

നിലവിൽ 12 കുട്ടികളുടെ പിതാവാണ് മസ്‌ക്. മുൻ ഭാര്യ ജസ്റ്റിൻ മസ്‌കിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികൾ ജനിച്ചിരുന്നു. പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേർപിരിയുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ മസ്‌കിന് കുട്ടികളില്ല.

2020 നും 2022 നും ഇടയിൽ ഗായിക ഗ്രിംസിൽ മൂന്ന് കുട്ടികളാണ് മസ്‌കിന് ജനിച്ചത്. ഈ കുട്ടികളുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട് ഇരുവരും നിയമപോരാട്ടത്തിലാണ്. 2021 ൽ സ്വന്തം കമ്പനിയായ ന്യൂറാലിങ്കിലെ ഉദ്യോഗസ്ഥയായ ഷിവോൻ സില്ലിസിൽ ഇരട്ടകുട്ടികളും മസ്‌കിന് ജനിച്ചു. 2024 ലാണ് ഇരുവർക്കും മൂന്നാമതൊരു കുഞ്ഞുകൂടി ജനിച്ചത്.

You might also like

പുതിയ എഐ മോഡലിന്റെ ലിമിറ്റഡ് റിലീസ് യുഎസിൽ മാത്രമായി ഓപ്പൺഎഐ പരിമിതപ്പെടുത്തി

വാൻകൂവറിൽ ക്രിക്കറ്റ് കളിക്കാർക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ

മദ്യ വില വർധന പിൻവലിച്ച് ആൽബർട്ട

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

ലാറ്റിനോ വോട്ടർമാരെ സ്വാധീനിക്കാൻ പാർട്ടികൾ തമ്മിൽ കടുത്ത മത്സരം

Top Picks for You
Top Picks for You