newsroom@amcainnews.com

തിരൂരിലെ ക്വാർട്ടേഴ്‌സ് കേസ്: നിരപരാധിത്വം തെളിഞ്ഞിട്ടും യുവതികൾക്കെതിരെ സൈബർ ആക്രമണവും വ്യാജപ്രചാരണവും

തൃപ്രങ്ങോട് ബീരാഞ്ചിറയ്ക്കും ചേമ്പ്യൻപടിക്കും ഇടയിലുള്ള വാടക ക്വാർട്ടേഴ്‌സിൽ നിന്നും നവജാത ശിശുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്കെതിരെ നടക്കുന്ന ക്രൂരമായ അപവാദ പ്രചാരണങ്ങൾക്കെതിരെ രണ്ട് യുവതികൾ രംഗത്ത്. തങ്ങൾ നിരപരാധികളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടും, ചില വ്യക്തികളും ഓൺലൈൻ മാധ്യമങ്ങളും ചേർന്ന് തങ്ങളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന രീതിയിൽ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്ന് യുവതികൾ ആരോപിക്കുന്നു.

മൃതദേഹം കണ്ടെത്തുന്നതിന് രണ്ടാഴ്ച മുൻപ് വരെ ഈ ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്നത് ഈ യുവതികളായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാഭാവിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇവരെ വിളിപ്പിക്കുകയും വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ഈ കാലയളവിൽ ഇവർ പ്രസവിച്ചിട്ടില്ലെന്ന് പരിശോധനകളിൽ കൃത്യമായി തെളിഞ്ഞതോടെ, കേസിൽ ഇവർക്ക് യാതൊരു പങ്കുമില്ലെന്ന് ഉറപ്പുവരുത്തി പോലീസ് ഇവരെ വിട്ടയച്ചതുമാണ്.

You might also like

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

ആഗോള റിലീസിന് ‘ഖലീഫ’: ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ; ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലേക്ക്

പേളി മാണി വിവാദത്തിൽ: മാപ്പപേക്ഷയ്ക്കും തണുപ്പിക്കാനാവാതെ സോഷ്യൽ മീഡിയ പ്രതിഷേധം

ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

Major Legal Changes in Canada Starting August 2026: 10 Key Reforms Affecting Students and Consumers

കാനഡയിൽ ഓഗസ്റ്റ് 2026 മുതൽ വലിയ നിയമമാറ്റങ്ങൾ: വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ബാധിക്കുന്ന 10 പ്രധാന പരിഷ്കാരങ്ങൾ

കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

Top Picks for You
Top Picks for You