കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഷോപ്പിംഗ് മാൾ ഭാഗികമായി തകർന്ന് നിരവധി പേർ ഉള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റതായും വിവരമുണ്ട്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജപ്പാനിലെ കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ, ഭാഗികമായി തകർന്ന ഷോപ്പിംഗ് മാളിനുള്ളിൽ നിരവധി പേർ മരിച്ചതായി ഭയപ്പെടുന്നു.
ശക്തമായ ഭൂകമ്പത്തിന് പിന്നാലെ കുമാമോട്ടോയിലെ അയോൺ മാളിൽ (Aeon Mall) സ്ഫോടനമുണ്ടായതായി ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം നില പെട്ടെന്ന് തകർന്നു വീഴുമ്പോൾ എത്രപേർ മാളിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്നുവെന്ന് വ്യക്തമല്ലെന്ന് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജപ്പാനിലെ പൊതു പ്രക്ഷേപകരായ എൻ.എച്ച്.കെ (NHK) റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിൽ അൻപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സമയം വൈകുന്നേരം 4:30 ഓടെയാണ് തെക്കൻ പ്രധാന ദ്വീപായ ക്യുഷുവിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. രക്ഷാപ്രവർത്തകർ 1,50,000 ആളുകളോട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.







