newsroom@amcainnews.com

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഭാഷണം അന്‍പതു മിനിറ്റ് നീണ്ടു. ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ അപലപിച്ച പുടിന്‍, സംഘര്‍ഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന്റെ 79-ാം പിറന്നാളിന് ആശംസകള്‍ നേരാനായി പുടിന്‍ വിളിച്ച ഫോണ്‍ കോളിലാണ് ഇസ്രയേല്‍- ഇറാന്‍ വിഷയവും ചര്‍ച്ചയായത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഈ രീതിയില്‍ തുടര്‍ന്നാല്‍ അത് പശ്ചിമേഷ്യയിലുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടത്തണമെന്നും ആവശ്യമെങ്കില്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നും പുടിന്‍ ട്രംപിനെ അറിയിച്ചു. ഡോണള്‍ഡ് ട്രംപിന് വ്‌ളാഡിമിര്‍ പുടിന്‍ ജന്മദിനാശംസയും നേര്‍ന്നു.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ ആശങ്കാജനകമാണെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. ഇറാനെക്കുറിച്ച് ചര്‍ച്ച നടത്തിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താല്‍പര്യം ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. യുക്രൈനുമായി പുതിയ സമാധാന ചര്‍ച്ചകള്‍ ജൂണ്‍ 22ന് നടത്തുമെന്ന് പുടിന്‍ ട്രംപിനോട് പറഞ്ഞു.

You might also like

ഇറാൻ യുദ്ധച്ചെലവ്: കൂടുതൽ ഫണ്ടിനായി യുഎസ്; 80 ബില്യൺ ഡോളർ കൂടി ആവശ്യപ്പെട്ട് പെന്റഗൺ

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

കാനഡ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നവീകരിക്കാൻ മത്സരം പ്രഖ്യാപിച്ച് മാർക്ക് കാർണി

ഷിക്കാഗോയിൽ കൂട്ട വെടിവെപ്പ്: 12 പേർക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

കനേഡിയൻ പൗരത്വം: പുതിയ നിയമങ്ങളുമായി IRCC

Top Picks for You
Top Picks for You