newsroom@amcainnews.com

വിദേശ രാജ്യങ്ങളിൽ ജയിലിൽ കഴിയുന്നത് 10,574 ഇന്ത്യൻ പൗരന്മാരെന്ന് കേന്ദ്ര സർക്കാർ; 43 പേർക്ക് വധശിക്ഷ, ഏറ്റവും കൂടുതൽ യുഎഇയിൽ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലായി 10,574 ഇന്ത്യൻ പൗരന്മാർ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 43 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരാണ്. ലോക്സഭയിൽ ഒരു ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളത് യുഎഇയിലാണ്. 2,773 ഇന്ത്യൻ പൗരന്മാരാണ് യുഎഇയിൽ ജയിലിൽ കഴിയുന്നത്.

സൗദി അറേബ്യ (2,379), നേപ്പാൾ (1,357) എന്നീ രാജ്യങ്ങളാണ് യുഎഇയ്ക്ക് പിന്നിൽ. ഖത്തർ (795), മലേഷ്യ (380), കുവൈറ്റ് (342), യുകെ (323), ബഹ്‌റൈൻ (261), പാക്കിസ്ഥാൻ (246), ചൈന (183) എന്നിങ്ങനെയാണ് തടവുകാരുടെ എണ്ണം. അംഗോള, ബെൽജിയം, കാനഡ, ചിലി, ഈജിപ്ത്, ഇറാഖ്, ജമൈക്ക, മൗറീഷ്യസ്, സെനഗൽ, സീഷെൽസ്, ദക്ഷിണാഫ്രിക്ക, സുഡാൻ, താജിക്കിസ്ഥാൻ, യെമൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഓരോ ഇന്ത്യൻ പൗരന്മാർ ജയിലിൽ കഴിയുന്നുണ്ട്.

യുഎഇയിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷ കാത്തുകഴിയുന്നത് (21). സൗദി അറേബ്യ (7), ചൈന (4), ഇന്തോനേഷ്യ (3), കുവൈറ്റ് (2) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. യുഎസ്എ, മലേഷ്യ, ഒമാൻ, പാക്കിസ്ഥാൻ, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ ഓരോ ഇന്ത്യക്കാർ വധശിക്ഷ വിധിച്ച് ജയിലിലാണ്.

You might also like

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

അഭയാർത്ഥികൾക്ക് ഫെഡറൽ സർക്കാർ താമസൗകര്യം ഒരുക്കില്ല: IRCC

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

പലസ്തീൻ രാഷ്ട്രത്തിന് ധനസഹായം നൽകും: അനിത ആനന്ദ്

Top Picks for You
Top Picks for You