newsroom@amcainnews.com

കട്ടൻചായയും പരിപ്പ് വടയും തണുത്തു; ഡിസി ബുക്സിനെതിരെ പ്രതികാരത്തിനില്ല, നിയമ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ തുടർ നിയമനടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജൻ. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു. ഇനി പ്രതികാര നടപടികൾക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാൽ കരാർ നൽകി എന്നും ഇപി പറഞ്ഞു.

കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരിൽ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻറെ ചില ഭാഗങ്ങൾ പ്രചരിച്ചത്. തന്റെ ആത്മകഥയല്ല ഇതെന്ന് ഇ പി തുടക്കത്തിലെ പ്രതികരിച്ചിരുന്നു. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്.

പിണറായി വിജയനെ പുകഴ്ത്തിയുള്ള ഡോക്യുമെൻററിയെ അദ്ദേഹം ന്യായീകരിച്ചു.ഇത് സാധാരണമാണ്.ഗാന്ധിജിയെ കുറിച്ച് ഡോക്യുമെൻററിയുണ്ട്. ഞാൻ എന്നെ കുറിച്ച് പുസ്തകം എഴുതുന്നുണ്ട്. പിണറായിയുടെ ഡോക്യുമെൻ്ററി ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

You might also like

ലേണേഴ്സ് ലൈസൻസ് നോളഡ്ജ് ടെസ്റ്റ് ഇനി വീട്ടിലിരുന്ന് ചെയ്യാം: പുതിയ പരിഷ്കരവുമായി ബി സി സർക്കാർ

പുതിയ ദേശീയ ഭക്ഷ്യസുരക്ഷാ നയം അവതരിപ്പിച്ച് ലിബറൽ സർക്കാർ

പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്കിൽ മാറ്റം വരുത്താതെ ബാങ്ക് ഓഫ് കാനഡ

കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം; മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തമ്മിൽ ധാരണ

ട്രംപിന്‍റെ നിർദേശം തള്ളി: ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേൽ

ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ വിരമിച്ചു

Top Picks for You
Top Picks for You