newsroom@amcainnews.com

പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിൻമാറി; രോഗികൾക്കുള്ള ഭക്ഷണ വിതരണം പുനഃസ്ഥാപിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ്

കാൽഗറി: രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറയ്ക്കാനുള്ള പദ്ധതി നിർത്തിവച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). രോഗികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നത് നിർത്തലാക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, നിർദ്ദിഷ്ട ഭക്ഷ്യ-കിഴിവ് നയം ഏജൻസി നിർത്തലാക്കുകയാണെന്ന് AHS മേധാവി അറിയിച്ചു.

രോഗികൾക്ക് ഭക്ഷണം നിഷേധിക്കുന്നതിനുപകരം, മാലിന്യം കുറയ്ക്കുന്നതിനായി ഭക്ഷണം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതി മാറ്റുന്നതിനാണ് നയം പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് ഏജൻസിയുടെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലേ പറഞ്ഞു. നിർദ്ദിഷ്ട നയത്തിന്റെ തെറ്റായ വ്യാഖ്യാനത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും, രോഗികൾക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആൽബർട്ട നിവാസികൾക്കും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പുവരുത്താൻ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ട്രെംബ്ലെ വാർത്താക്കുറിപ്പിൽ പറയുന്നു.

You might also like

ഡെസ്മണ്ട് മോറിസ്: വിസ്മയക്കാഴ്ചകളുടെ മനുഷ്യനിരീക്ഷകൻ

അഭയാർത്ഥി നിയമങ്ങളിൽ മാറ്റവുമായി കാനഡ: അപേക്ഷാ പ്രക്രിയ ഇനി സുതാര്യം

ബ്രിട്ടീഷ് കൊളംബിയയിൽ ഇമാമിന് നേരെ വംശീയ ആക്രമണം: അന്വേഷണം ഊർജ്ജിതം

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

കേരളത്തിന്റെ പാചകപ്പെരുമ ഇനി ലോകനിലവാരത്തിലേക്ക്: അത്യാധുനിക പാചകകലാ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

Top Picks for You
Top Picks for You