newsroom@amcainnews.com

കാട്ടുതീ ഭീതി ഒഴിവാക്കാൻ ‘എഐ’ ക്യാമറകൾ: പരീക്ഷണം ആരംഭിച്ച് ആൽബർട്ട

പ്രവിശ്യയിൽ കാട്ടുതീ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീപിടിത്തം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ‘എഐ’ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആൽബർട്ട സർക്കാർ. ആൽബർട്ടയിലെ കാട്ടുതീയിൽ പത്ത് ശതമാനവും വൈദ്യുതി ലൈനുകളിൽ നിന്നായതുകൊണ്ടാണ് ഈ പുതിയ നീക്കം. വിവിധ യൂട്ടിലിറ്റികളുടെ സഹായത്തോടെയാണ് പ്രവിശ്യാ സർക്കാർ ഈ നീക്കം നടത്തുന്നത്. പ്രധാന ട്രാൻസ്മിഷൻ കമ്പനിയായ ‘ആൾട്ടാലിങ്ക്’ കഴിഞ്ഞ വർഷം ജൂൺ മുതൽ ബോ വാലി എന്ന സ്ഥലത്ത് രണ്ട് എഐ ക്യാമറകൾ വെച്ച് പരീക്ഷണം തുടങ്ങിയിരുന്നു.

ഈ മേഖലയിൽ ആകെ 17 ക്യാമറകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിൽ ക്യാമറകൾ തന്നെ സ്വയം ദൃശ്യങ്ങൾ പരിശോധിച്ച്, അപകടമുണ്ടെങ്കിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകും. ഓരോ രണ്ട് മിനിറ്റിലും 360 ഡിഗ്രി ചുറ്റിക്കറങ്ങി നോക്കാൻ ഈ ക്യാമറകൾക്ക് കഴിയും. പുകയോ തീയോ കണ്ടാൽ ഇത് പെട്ടെന്ന് തിരിച്ചറിയും. ക്യാമറയിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ കൺട്രോൾ റൂമിലുള്ളവരും അഗ്നിശമന സേനയും വിവരം അറിയും

You might also like

വർണ്ണക്കടലാവാൻ ലോസ് ആഞ്ചലസ്; ‘ആനന്ദക്കടലായി’ ഒഴുകിയെത്താൻ ഫുട്ബോൾ കാമുകർ

ജനങ്ങൾക്ക് നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടോ?’ ഇന്ത്യ മുന്നണിയുടെ യോഗത്തിൽ ചർച്ചയായി കോക്രോച്ച് ജനതാ പാർട്ടി

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ മികച്ച ദേവാലയത്തിനുള്ള അവാര്‍ഡ് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിക്ക്

ഈ ജൂൺ മാസത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നടക്കുന്ന പ്രധാന പരിപാടികൾ

ദുരഭിമാനക്കൊല: ദളിത് യുവാവ് മർദ്ദനമേറ്റു മരിച്ചു

യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറും: ആവർത്തിച്ച് ട്രംപ്

Top Picks for You
Top Picks for You