newsroom@amcainnews.com

കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന് അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ചതായി പാക്കിസ്ഥാൻ സമ്മതിച്ചു. 2019 ൽ രാജ്യാന്തര നീതിന്യായ കോടതി (ഐസിജെ) കുൽഭൂഷൺ ജാദവിന് കോൺസുലാർ ആക്‌സസ് (വിദേശരാജ്യത്ത് അറസ്റ്റിലാകുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്ന ആൾക്ക് തന്റെ രാജ്യത്തിന്റെ കോൺസുലേറ്റുമായി ആശയവിനിമയം നടത്താനുള്ള അവകാശം) സംബന്ധിച്ച് അനുകൂല വിധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിധി ശിക്ഷ സംബന്ധിച്ച് അപ്പീൽ നൽകാനുള്ള അവകാശം നൽകുന്നതല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. ചാരവൃത്തി ആരോപിച്ചാണ് മുൻ നാവികസേനാ ഓഫിസറായ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചത്. എന്നാൽ വ്യാപാരത്തിന് ഇറാനിൽ പോയ ജാദവിനെ തട്ടിക്കൊണ്ടുപോയി, കുറ്റം കെട്ടിച്ചമച്ചുവെന്നാണ് ഇന്ത്യയുടെ വാദം.

You might also like

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കുന്നവർ റീ-എക്സാം കഴിയുന്നത് വരെ ലോക്ക്ഡൗണിൽ

അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും പാചകവാതക വിലക്കയറ്റം പ്രതിരോധിച്ച് കേന്ദ്ര സർക്കാർ

ഹാമിൽട്ടൺ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ഇടവക ധനശേഖരണത്തിന് റിമി ടോമിയുടെ മെഗാ ഷോ; ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു

വിദ്യാർത്ഥി ധനസഹായ പദ്ധതിയിൽ മാറ്റങ്ങളുമായി ഒൻ്റാരിയോ സർക്കാർ: വിദ്യാർത്ഥികൾ ആശങ്കയിൽ

ടൊറന്റോയിൽ ഭവന വില്പനയിൽ വൻ വർദ്ധനവ്; വിലയിൽ നേരിയ കുറവ്

വർണ്ണക്കടലാവാൻ ലോസ് ആഞ്ചലസ്; ‘ആനന്ദക്കടലായി’ ഒഴുകിയെത്താൻ ഫുട്ബോൾ കാമുകർ

Top Picks for You
Top Picks for You