newsroom@amcainnews.com

109 പേർക്ക് കൂടി അഞ്ചാംപനി; ഭീതിയൊഴിയാതെ ഒൻ്റാരിയോ, പ്രവിശ്യയിലെ മൊത്തം കേസുകൾ 925 ആയി ഉയർന്നു

ടൊറൻ്റോ: പ്രവിശ്യയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 109 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഇതോടെ 2024 ഒക്ടോബറിൽ ആദ്യകേസ് റിപ്പോർട്ട് ചെയ്ത ശേഷം പ്രവിശ്യയിലെ മൊത്തം കേസുകൾ 925 ആയി ഉയർന്നതായും ഏജൻസി പറയുന്നു. അറുപത്തിയൊമ്പത് പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ നാല് പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ വാക്സിനേഷൻ എടുക്കാത്ത ശിശുക്കളെയും കുട്ടികളെയും കൗമാരക്കാരെയുമാണ് അഞ്ചാംപനി കൂടുതലായി ബാധിച്ചിട്ടുള്ളത്.

ഒൻ്റാരിയോയ്ക്ക് പുറമെ ആൽബർട്ടയിലും മാർച്ച് മുതൽ കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രവിശ്യയിൽ ബുധനാഴ്ച വരെ 83 കേസുകൾ സ്ഥിരീകരിച്ചു. അതേസമയം, കഴിഞ്ഞ ശനിയാഴ്ച വരെ പുതിയ അണുബാധകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും കെബെക്കും അഞ്ചാംപനി ഭീതിയിലാണ്. മാർച്ച് 18 ന് 40 അണുബാധകൾ ഉണ്ടായതിനുശേഷം പുതിയ അഞ്ചാംപനി കേസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രവിശ്യ പറയുന്നു. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവപ്പ് നിറം തുടങ്ങിയ അഞ്ചാംപനി ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

You might also like

ലോകത്തിലെ ഏറ്റവും സമ്പന്നന്മാരുടെ പട്ടിക: ഒന്നാം സ്ഥാനം നിലനിർത്തി മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ഒറാക്കിളിന്റെ കോ ഫൗണ്ടർ ലാറി എലിസൻ രണ്ടാം സ്ഥാനത്ത്

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

സൈബര്‍ ആക്രമണം: വെസ്റ്റ്ജെറ്റ് വിമാന സര്‍വീസുകളെ ബാധിക്കില്ല

ലോസ് ആഞ്ചലസിൽ കര്‍ഫ്യു പ്രഖ്യാപിച്ച് ഗവര്‍ണര്‍

അമേരിക്ക സന്ദർശിക്കുന്ന കാനേഡിയൻകാർക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ തള്ളി കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര

Top Picks for You
Top Picks for You