newsroom@amcainnews.com

പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിൻമാറി; രോഗികൾക്കുള്ള ഭക്ഷണ വിതരണം പുനഃസ്ഥാപിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ്

കാൽഗറി: രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറയ്ക്കാനുള്ള പദ്ധതി നിർത്തിവച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). രോഗികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നത് നിർത്തലാക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, നിർദ്ദിഷ്ട ഭക്ഷ്യ-കിഴിവ് നയം ഏജൻസി നിർത്തലാക്കുകയാണെന്ന് AHS മേധാവി അറിയിച്ചു.

രോഗികൾക്ക് ഭക്ഷണം നിഷേധിക്കുന്നതിനുപകരം, മാലിന്യം കുറയ്ക്കുന്നതിനായി ഭക്ഷണം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതി മാറ്റുന്നതിനാണ് നയം പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് ഏജൻസിയുടെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലേ പറഞ്ഞു. നിർദ്ദിഷ്ട നയത്തിന്റെ തെറ്റായ വ്യാഖ്യാനത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും, രോഗികൾക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആൽബർട്ട നിവാസികൾക്കും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പുവരുത്താൻ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ട്രെംബ്ലെ വാർത്താക്കുറിപ്പിൽ പറയുന്നു.

You might also like

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തന്നോട് നന്ദിയാണ് പറയേണ്ടതെന്ന്: ഡോണള്‍ഡ് ട്രംപ്

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

സ്കൂളിൽ പോയ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ ‘കാമുകൻ’ അറസ്റ്റിൽ

വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

അമേരിക്ക സന്ദർശിക്കുന്ന കാനേഡിയൻകാർക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ തള്ളി കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര

Top Picks for You
Top Picks for You