newsroom@amcainnews.com

പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിൻമാറി; രോഗികൾക്കുള്ള ഭക്ഷണ വിതരണം പുനഃസ്ഥാപിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ്

കാൽഗറി: രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറയ്ക്കാനുള്ള പദ്ധതി നിർത്തിവച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). രോഗികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നത് നിർത്തലാക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, നിർദ്ദിഷ്ട ഭക്ഷ്യ-കിഴിവ് നയം ഏജൻസി നിർത്തലാക്കുകയാണെന്ന് AHS മേധാവി അറിയിച്ചു.

രോഗികൾക്ക് ഭക്ഷണം നിഷേധിക്കുന്നതിനുപകരം, മാലിന്യം കുറയ്ക്കുന്നതിനായി ഭക്ഷണം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതി മാറ്റുന്നതിനാണ് നയം പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് ഏജൻസിയുടെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലേ പറഞ്ഞു. നിർദ്ദിഷ്ട നയത്തിന്റെ തെറ്റായ വ്യാഖ്യാനത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും, രോഗികൾക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആൽബർട്ട നിവാസികൾക്കും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പുവരുത്താൻ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ട്രെംബ്ലെ വാർത്താക്കുറിപ്പിൽ പറയുന്നു.

You might also like

വിനോദസഞ്ചാരികളെ ആകർഷിച്ച് പായൽ നിറഞ്ഞ റിഫ്ലക്റ്റിംഗ് പൂൾ; ട്രംപിന്റെ നവീകരണ പദ്ധതി പാളി

ഡോക്ടർമാർക്ക് സ്വാഗതം: 271 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ വംശജൻ പിടിയിൽ

ഗുരുഗ്രാം പൊലീസിന്റെ അവകാശവാദം: വ്യാജമെന്ന് ഭഗവന്ത് മാൻ അകാൽ തഖ്തിൻ വിശേഷിപ്പിച്ച വീഡിയോ ക്ലിപ്പിന്റെ ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ പഞ്ചാബ് ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ നൽകി

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

Top Picks for You
Top Picks for You