newsroom@amcainnews.com

പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിൻമാറി; രോഗികൾക്കുള്ള ഭക്ഷണ വിതരണം പുനഃസ്ഥാപിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ്

കാൽഗറി: രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറയ്ക്കാനുള്ള പദ്ധതി നിർത്തിവച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). രോഗികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നത് നിർത്തലാക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, നിർദ്ദിഷ്ട ഭക്ഷ്യ-കിഴിവ് നയം ഏജൻസി നിർത്തലാക്കുകയാണെന്ന് AHS മേധാവി അറിയിച്ചു.

രോഗികൾക്ക് ഭക്ഷണം നിഷേധിക്കുന്നതിനുപകരം, മാലിന്യം കുറയ്ക്കുന്നതിനായി ഭക്ഷണം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതി മാറ്റുന്നതിനാണ് നയം പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് ഏജൻസിയുടെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലേ പറഞ്ഞു. നിർദ്ദിഷ്ട നയത്തിന്റെ തെറ്റായ വ്യാഖ്യാനത്തിൽ തങ്ങൾ ആശങ്കാകുലരാണെന്നും, രോഗികൾക്ക് ഭക്ഷണപാനീയങ്ങൾ ലഭ്യമായിരിക്കില്ല എന്ന റിപ്പോർട്ടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആൽബർട്ട നിവാസികൾക്കും ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പുവരുത്താൻ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ട്രെംബ്ലെ വാർത്താക്കുറിപ്പിൽ പറയുന്നു.

You might also like

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

വൻ ഇൻഷുറൻസ് തട്ടിപ്പ്: കാനഡയിൽ നിന്ന് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 392 വാഹനങ്ങൾ പിടിച്ചെടുത്തു

‘റൂക്കി ടീച്ചർ ഓഫ് ദി ഇയർ’ പുരസ്കാര ജേതാവും സഹോദരനും ലേക്ക് മിഷിഗണിൽ മുങ്ങിമരിച്ചു

ഐസിഇസിഎച്ച് ബാഡ്മിന്‍റണ്‍ ടൂര്‍ണമെൻ്റ് : ജോര്‍ജ് മാത്യു- ജോജി ജോര്‍ജ് സഖ്യം ജേതാക്കള്‍

ക്യുബെക്കിൽ പൂച്ചയ്ക്ക് പേവിഷബാധ; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

KKR's Breakthrough: Dominates South Indian Healthcare Sector with Medicover India Acquisition

കെകെആറിന്റെ ബ്രേക്ക്‌ത്രൂ: മെഡിക്കോവർ ഇന്ത്യയെ ഏറ്റെടുത്ത് ദക്ഷിണേന്ത്യൻ ആരോഗ്യമേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു

Top Picks for You
Top Picks for You