ന്യൂ ഡൽഹി : 27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനം പിടിച്ചടക്കി ബിജെപി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 47 സീറ്റിലും ആം ആദ്പമി പാർട്ടി 23 സീറ്റിലും ലീഡ് ചെയ്യുന്നു. മറുവശത്ത്, മൂന്നാം തവണയും പൂജ്യം സീറ്റുകളിലൊതുങ്ങിയിരിക്കുകയാണ് കോൺഗ്രസ്.
അതേസമയം മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മുഖ്യനേതാവുമായ അരവിന്ദ് കേജ്രിവാൾ പരാജയപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി പ്രവേഷ് സിങ്ങാണ് 3182 വോട്ടുകൾക്ക് കെജ്രിവാളിനെ പരാജയപ്പെടുത്തിയത്. എഎപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയ ജനക് പുരി സീറ്റിൽ പരാജയപ്പെട്ടു. കൽക്കാജി സീറ്റിൽ നിലവിലെ മുഖ്യമന്ത്രി അതിഷി വിജയിച്ചത് എഎപിയ്ക്ക് ആശ്വാസമായി.