newsroom@amcainnews.com

മദ്യപാനത്തിനിടെ തർക്കം; കോട്ടയം ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷ, അടിയേറ്റ അസം സ്വദേശി മരിച്ചു

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കോട്ടയം കുറിച്ചിയിൽ ഒരാൾ മരിച്ചു. അസം സ്വദേശി ലളിത് (24) ആണ് മരിച്ചത്. അസം സ്വദേശിയായ ജസ്റ്റിനെ കസ്റ്റഡിയിലെടുത്തതായി ചിങ്ങവനം പൊലീസ് പറഞ്ഞു. വൈകിട്ട് 7ന് കുറിച്ചി മുട്ടത്ത് കടവിലായിരുന്നു സംഭവം. ഇവിടെ പ്രവർത്തിച്ചിരുന്ന ഫ്ലോർ മാറ്റ് നിർമാണ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും.

താമസ സ്ഥലത്തിരുന്നു മദ്യപാനത്തിനിടെ ഇരുവരും തർക്കമുണ്ടായി. തുടർന്ന് ജസ്റ്റിൻ ലളിതിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് കൊല്ലുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ജസ്റ്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലളിതിന്റെ മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

You might also like

റഷ്യ-ഉത്തര കൊറിയ ട്രെയിന്‍ സര്‍വീസ് ഈ മാസം പുനഃരാരംഭിക്കും

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

യുകെ ചാര ഏജന്‍സിയുടെ ആദ്യ വനിതാ മേധാവിയായി ബ്ലെയ്സ് മെട്രെവേലി

കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തന്നോട് നന്ദിയാണ് പറയേണ്ടതെന്ന്: ഡോണള്‍ഡ് ട്രംപ്

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

Top Picks for You
Top Picks for You