newsroom@amcainnews.com

കണ്ണൂർ ഇരിട്ടിക്ക് സമീപം അയ്യൻകുന്ന് വാണിയപ്പാറ തട്ട് ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ പതിമൂന്നാം തീയതി മറ്റൊരു മൃതദേഹം സംസ്കരിക്കുന്നതിനായി 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പള്ളി അധികൃതരും ബന്ധുക്കളും ഉൾപ്പെടുന്ന സംഘം ഈ അസ്വാഭാവിക കാഴ്ച കണ്ടത്. കല്ലറയ്ക്കുള്ളിൽ പെട്ടിയിൽ അടക്കം ചെയ്ത നിലയിലുള്ള മൃതദേഹത്തിന് പുറമെ, പായയിൽ പൊതിഞ്ഞ നിലയിൽ രണ്ടാമതൊരു ശരീരം കൂടി കണ്ടെത്തുകയായിരുന്നു. ക്രിസ്ത്യൻ മതവിശ്വാസപ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന പതിവില്ലാത്തതിനാൽ കല്ലറ ഉടൻ തന്നെ സ്ലാബിട്ട് മൂടുകയും, സംസ്കാരം മറ്റൊരു കല്ലറയിലേക്ക് മാറ്റുകയും ചെയ്തു. പള്ളി അധികൃതർ ഉടനടി പോലീസിലും അതിരൂപതയിലും വിവരം അറിയിച്ചതിനെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി സെമിത്തേരി പൂട്ടി മുദ്രവെച്ചു.

സ്ഥലത്തില്ലാതിരുന്ന ഇടവക വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ തിരിച്ചെത്തിയ ശേഷം പള്ളിയിലെ മരണ രജിസ്റ്ററുകൾ വിശദമായി പരിശോധിച്ചെങ്കിലും പായയിൽ പൊതിഞ്ഞ മൃതദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ഈ പള്ളിയിൽ കുടുംബക്കല്ലറകൾ നിലവിലില്ല. കൂടാതെ, 2019-ൽ സെമിത്തേരി നവീകരിച്ചപ്പോൾ കല്ലറകൾക്ക് പുതിയ ക്രമനമ്പറുകൾ നൽകിയിരുന്നു. പഴയ നമ്പറുകളിൽ മാറ്റം വന്നതുമൂലം നിലവിൽ കല്ലറകളുടെ നമ്പറുകളുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഇതാണ് രജിസ്റ്റർ പ്രകാരം യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുന്നതിന് പ്രധാന തടസ്സമാകുന്നത്.

കരിക്കോട്ടക്കരി എസ്.എച്ച്.ഒ ആർ.എൻ. പ്രശാന്ത്, എസ്.ഐ എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവിടെ അടക്കം ചെയ്തിട്ടുണ്ടാകാം എന്ന് സംശയം പ്രകടിപ്പിച്ച ചില കുടുംബാംഗങ്ങളെ പോലീസ് സാന്നിധ്യത്തിൽ സെമിത്തേരിയിൽ എത്തിച്ചെങ്കിലും, 38-ാം നമ്പർ കല്ലറയിൽ ഇവരുടെ ബന്ധുക്കളെയല്ല അടക്കം ചെയ്തതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ സെമിത്തേരിയിൽ ഇതുവരെ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് പള്ളി കമ്മിറ്റിയുടെ തീരുമാനം. മരണ രജിസ്റ്ററിലെ വിവരങ്ങളും ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകളും കോർത്തിണക്കി കൃത്യമായ വസ്തുതകൾ ബോധ്യപ്പെട്ട ശേഷം കേസ് രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

ന്യൂജേഴ്‌സിയിൽ സ്കൂട്ടറിലെത്തിയവർ നടത്തിയ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്; പ്രായപൂർത്തിയാകാത്ത ഒരാൾ പിടിയിൽ

വിദ്യാഭ്യാസ ബോർഡുകളിലെ സൈബർ സുരക്ഷാ വീഴ്ച: നിർണായക കണ്ടെത്തലുകളുമായി മലയാളി ഗവേഷകൻ

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

you might also like

കാട്ടുതീ ഭീതി ഒഴിവാക്കാൻ ‘എഐ’ ക്യാമറകൾ: പരീക്ഷണം ആരംഭിച്ച് ആൽബർട്ട

മകളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; Chatgpt-ക്കെതിരെ കനേഡിയൻ മാതാവ് കോടതിയിൽ

സൗത്ത് കാരോലിനയിലെ മാളിൽ വെടിവെപ്പ്: നിരവധി പേർക്ക് പരിക്ക്, ആളുകളെ ഒഴിപ്പിച്ചു

പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇന്ത്യൻ വംശജന് 34 വർഷം തടവുശിക്ഷ

ഈ മനോഹര തീരം’ കലാമേളയും തത്സമയ രുചിവിരുന്നും ജൂൺ 19, 20 തീയതികളിൽ.

ഇന്ത്യക്കാർക്കുള്ള EB-5 വിസ ക്വാട്ട പൂർത്തിയായി: യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

വറ്റിവരളുന്ന അണക്കെട്ടുകൾ: ഗോവയിൽ ഒരു മാസത്തെ കരുതൽ ജലം മാത്രം; കടുത്ത ജാഗ്രതാ നിർദ്ദേശം

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

Top picks for you
Top picks for you