എക്‌സ്ട്രാ ടൈമിലെ ഗോളിൽ അർജൻ്റീനയെ തകർത്ത് സ്പാനിഷ് പട ലോക ചാംപ്യന്മാർ. 106 ാം മിനിറ്റിൽ ഫെറാൻ ടോറസാണ് എമിലിയാനോ മാർട്ടിനസിന്‍റെ പ്രതിരോധം മറികടന്ന് സ്പെയിനായി ഗോൾ നേടിയത്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി.
ലോകകപ്പിലെ ഗോൾഡൻ ബൂട്ട് വിജയിച്ച് ഫ്രഞ്ച് താരം കിലിയൻ എംബപെ. സ്പാനിഷ് ടീം ക്യാപ്റ്റൻ റോഡ്രിയ്ക്കാണ് ഗോൾഡൻ ബോൾ. സ്പാനിഷ് ഗോൾ കീപ്പർ ഉനായ് സിമോൺ ഗോൾഡൻ ഗ്ലൗ വിസ്വന്തമാക്കി.







