newsroom@amcainnews.com

നിജ്ജാർ വധക്കേസ് പ്രതികൾ ഉൾപ്പെടെ 24 അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ

ബ്രിട്ടീഷ് കൊളംബിയയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 24 പേരെ അറസ്റ്റ് ചെയ്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേർ കാനഡയിൽ നിന്നുമാണ് അറസ്റ്റിലായത്. “ഓപ്പറേഷൻ ഹാർഡ് ബോൾ” എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായതെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.

ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തിന് ഉത്തരവിട്ടത് ഇപ്പോൾ ഇന്ത്യയിൽ ജയിൽ കഴിയുന്ന ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും ഇയാളുടെ സഹായി സതീന്ദർജീത് സിംഗ് എന്ന ഗോൾഡി ബ്രാറുമാണെന്ന് യുഎസ് നീതിന്യായ വകുപ്പ് പറയുന്നു. 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ 2023 നവംബറിൽ ഒരു പ്രമുഖ ഇന്ത്യൻ നടന്‍റെയും ഗായകന്‍റെയും വാൻകൂവറിലെ വീടിനു നേരെ നടന്ന വെടിവയ്പ്പിന്‍റെ ഉത്തരവാദിത്തവും ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.

മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് ബിഷ്‌ണോയി സംഘം തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തിയിരുന്നത്. ഓപ്പറേഷൻ ഹാർഡ് ബോളിലൂടെ ഏകദേശം 1,000 കിലോഗ്രാം കൊക്കെയ്‌നും ഒരു ഡസൻ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 2024 നവംബറിൽ, കാലിഫോർണിയയിൽ നിന്ന് പിടികൂടിയതും കാനഡയിലേക്ക് കടത്താനിരുന്ന ശ്രമിച്ച 49 കിലോഗ്രാം കൊക്കെയ്‌ൻ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നിലും ബിഷ്‌ണോയി സംഘം ആണെന്ന് അധികൃതർ വെളിപ്പെടുത്തി.

You might also like

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

കാട്ടാക്കടയിൽ നാടിനെ നടുക്കിയ ദുരന്തം: വാഹനം നിയന്ത്രണം വിട്ടുരുണ്ട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

എസി ഇല്ലാത്ത ന്യൂയോർക്കിലെ കൊടുംചൂടും അതിജീവന മാർഗ്ഗങ്ങളും

ടൊറന്റോ പോലീസ് അഴിമതി അന്വേഷണത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവിട്ട് കോടതി രേഖകൾ

ബാക്ടീരിയ ബാധ: അമേരിക്കയിൽ പ്രമുഖ ബ്രാൻഡ് ഷാംപൂകൾ തിരിച്ചുവിളിച്ചു

ബെംഗളൂരു ഡേകെയർ ക്രൂരത: പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലും ബാത്റൂമിലും പൂട്ടിയിട്ടതായി പരാതി, 5 ജീവനക്കാർക്കെതിരെ അന്വേഷണം

Top Picks for You
Top Picks for You