വടക്കൻ ആൽബർട്ടയിൽ വീശിയ ശക്തമായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്. ഫാൽഹർ, ഗിറൂവിൽ മേഖലകളിൽ തിങ്കളാഴ്ച വൈകുന്നേരമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ആയിരത്തോളം ആളുകൾ താമസിക്കുന്ന ഫാൽഹർ നഗരത്തിലാണ് ചുഴലിക്കാറ്റ് ആദ്യം വീശിയത്. കാറ്റിനെത്തുടർന്ന് ഫാൽഹറിന് സമീപമുള്ള ഗിറൂവിൽ ഗ്രാമത്തിൽ പൂർണ്ണമായും വൈദ്യുതി ബന്ധം തകരാറിലായി. തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് വൈദ്യുതി വിതരണ കമ്പനിയായ ‘ATCO’ അറിയിച്ചു.
പീസ് റിവർ മേഖലയിൽ ചുഴലിക്കാറ്റ് ഉണ്ടായതായി എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) സ്ഥിരീകരിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടില്ല. പ്രവിശ്യാ തലസ്ഥാനമായ തലസ്ഥാനമായ എഡ്മിന്‍റനിൽ നിന്നും 400 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും അവശിഷ്ടങ്ങൾ നീക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്.






