വാഷിംഗ്ടണ്‍ : എബോള വ്യാപനം അടിയന്തിരമായി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ മരണം 4,000 ത്തിലേക്ക് കടക്കുമെന്നു അമേരിക്കന്‍ രോഗനിയന്ത്രണ പ്രതിരോധ കേന്ദ്രമായ സിഡിസി മുന്നറിയിപ്പ് നൽകി. കൂടാതെ മൂന്നു മാസത്തിനുള്ളില്‍ 20,000 പേര്‍ കൂടി രോഗബാധിതരാകുമെന്നും സിഡിസി-യുടെ റിപ്പോർട്ടിൽ പറയുന്നു. നിവലില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലയിൽ കൂടുതൽ ആളുകളിൽ രോഗവ്യാപനവും മരണവും ഉണ്ടാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ അവസ്ഥയിൽ രോഗവ്യാപനം എത്രത്തോളം നിയന്ത്രിക്കാനാകുമെന്നത് ഏറെ നിര്‍ണായകമാണ്.
രോഗബാധിതരെ ക്വാറന്റെയിന്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വ്യാപന തോത് കുറ്ക്കാന്‍ കഴിയുകയുള്ളു. രോഗവ്യാപനം കുറയ്ക്കുന്നതിനായി ശക്തമായ നീക്കങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ഈ പകര്‍ച്ചവ്യാധി 2014-2016 കാലഘട്ടത്തില്‍ പശ്ചിമ ആഫ്രിക്കയില്‍ ഉണ്ടായ എബോള വൈറസ് രോഗ പകര്‍ച്ചവ്യാധിയുടെ ഒപ്പമെത്താന്‍ സാധ്യതയുണ്ട്. അന്ന് 28,000-ത്തിലധികം കേസുകളും 11,000-ത്തിലധികം മരണങ്ങളും ഉണ്ടായതായി സിഡിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.






