newsroom@amcainnews.com

ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം ഓസ്‌ട്രേലിയയിൽ വീണ്ടും തോക്കുധാരിയുടെ ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്

സിഡ്നി: ബോണ്ടയ് ബീച്ചിലെ വെടിവയ്പ്പിനു ശേഷം വീണ്ടും ഓസ്‌ട്രേലിയയിൽ തോക്കുധാരിയുടെ ആക്രമണം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് അജ്ഞാതനായ അക്രമി വ്യാഴാഴ്ച വെടിയുതിർത്തത്. വെടിവയ്പിൽ രണ്ടു സ്ത്രീകളും ഒരു പുരുഷനും കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ന്യൂ സൗത്ത് വെയിൽസിലെ 1,500 ഓളം ആളുകൾ താമസിക്കുന്ന ലേക്ക് കാർജെലീഗോ പട്ടണത്തിലാണ് വെടിവയ്പുണ്ടായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ സ്ഥലത്തുനിന്നും ഒഴിപ്പിച്ചു. അക്രമിയെ ഇനിയും കീഴ്പ്പെടുത്താനായിട്ടില്ല. അതേസമയം 2025 ഡിസംബർ 14നുണ്ടായ ബോണ്ടയ് ബീച്ച് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തോക്കു നിയമം കർശനമാക്കാൻ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ തീരുമാനിച്ചിരുന്നു. തോക്കു നിയമം കർശനമാക്കാനും വിദ്വേഷ പ്രസംഗം തടയാനും വേണ്ടി ഓസ്ട്രേലിയൻ പാർലമെന്റ് 2 ബില്ലുകളാണ് പാസാക്കിയത്.

ബോണ്ടയ് ബീച്ചിൽ ജൂതവംശജരുടെ ആഘോഷത്തിനിടെ സജിദ് അക്രം (50, മകൻ നവീദ് അക്രം (24) എന്നിവർ നടത്തിയ വെടിവയ്പിൽ 15 പേരാണ് കൊല്ലപ്പെട്ടത്. സജിദ് അക്രമിന് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് ഉണ്ടായിരുന്നു.

You might also like

“കേരള ഡേയ്‌സ് ട്രേഡ് ഫെയർ – സീസൺ 2′ മെയ് 30-ന്

നാറ്റോയുടെ പുത്തൻ സാമ്പത്തിക കേന്ദ്രമാകാൻ കാനഡ; പ്രതിരോധ ബാങ്കിന്റെ ആസ്ഥാനം ഇനി കാനഡയിൽ

യു.എസുമായുള്ള വ്യാപാര ചർച്ചകളിൽ ‘തന്ത്രങ്ങൾ’ ഇല്ല: നിലപാട് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി

ടൊറന്റോയെ നടുക്കിയ ക്രൂരമായ കൂട്ടബലാത്സംഗം; ബോധരഹിതയായ യുവതിയെ പീഡിപ്പിച്ച രണ്ട് പ്രതികൾക്കും കഠിനശിക്ഷ വിധിച്ച് കോടതി

സിനിമ പ്രേമികൾക്ക്ആ വേശം; ഈ ആഴ്ച ഒടിടിയിലും തിയേറ്ററിലും എത്തുന്ന പ്രധാന ചിത്രങ്ങൾ

ഓസ്കാർ പ്രതിമ വിമാനത്താവളത്തിൽ വെച്ച് കാണാതായി: അന്വേഷണം പ്രഖ്യാപിച്ച് എയർലൈൻസ്

Top Picks for You
Top Picks for You