newsroom@amcainnews.com

യുവ അമേരിക്കൻ വനിതകൾക്ക് സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് താൽപ്പര്യം വർധിച്ചുവരുന്നുവെന്ന് സർവ്വെ

മേരിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം കൂടുന്നുവെന്ന് പുതിയ സർവ്വെ. 15-നും 44-നും ഇടയിൽ പ്രായമുള്ള അമേരിക്കൻ വനിതകളിലാണ് സർവ്വെ നടത്തിയത്. ഇതിൽ 40 ശതമാനം പേരും അവസരം ലഭിക്കുകയാണെങ്കിൽ യു.എസ്. വിട്ടുപോകണമെന്ന് ആഗ്രഹമുള്ളവരാണെന്ന് സർവ്വേ കണ്ടെത്തി. 2014-ൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം 10 ശതമാനം മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരിൽ കൂടുതൽ പേരും പോകാൻ ആഗ്രഹിക്കുന്നത് കാനഡയിലേക്കാണ്.

ഗാല്ലപ്പ് (Gallup) ആണ് സർവ്വേയുടെ ഫലം 2025 നവംബർ 14-ന് ദ കനേഡിയൻ പ്രസ് ആണ് പങ്കുവെച്ചത്. 15 വയസ്സും അതിൽ കൂടുതലും പ്രായമുള്ള 1,000 അമേരിക്കക്കാർ സർവ്വേയിൽ പങ്കെടുത്തു. 2025 ജൂൺ 14-നും ജൂലൈ 16-നും ഇടയിലായി ഫോൺ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത്. മൊത്തം അമേരിക്കക്കാരിൽ ഏകദേശം 20 ശതമാനം പേർക്കും അവസരം ലഭിച്ചാൽ രാജ്യം വിട്ടുപോകാൻ ആഗ്രഹമുണ്ട്. എന്നാൽ ഉടൻ തന്നെ രാജ്യം വിടാൻ പദ്ധതിയിടുന്നു എന്നല്ല ഇതിലൂടെ അർത്ഥമാക്കുന്നത് എന്ന് ഗാല്ലപ്പ് നിരീക്ഷിച്ചു. പലരും അതൃപ്തരാണെങ്കിലും ഇപ്പോൾത്തന്നെ അത് പ്രാവർത്തികമാക്കിയേക്കില്ല. സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് യുവ അമേരിക്കൻ വനിതകൾക്കുള്ള താൽപ്പര്യം വർധിച്ചുവരുന്നു എന്നതിലേക്കാണ് പുതിയ സർവ്വെ വിരൽ ചൂണ്ടുന്നത്.

You might also like

മുൻ മാനിറ്റോബ മന്ത്രിയും സിറ്റി കൗൺസിലറുമായ സ്കോട്ട് ഫീൽഡിംഗിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

അനധികൃത കുടിയേറ്റം തടയാൻ കാനഡ; ബിൽ C-12 പ്രാബല്യത്തിൽ

‘ബോർഡർ റോഡ്’ യു.എസ് അടയ്ക്കുന്നു; പുതിയ വഴി ഒരുക്കാൻ കാനഡ

വ്യാജ കോവിഡ് ഇളവ് സർട്ടിഫിക്കറ്റുകൾ വിറ്റ് ലക്ഷങ്ങൾ സമ്പാദിച്ചു; ഒന്റാറിയോ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി

കാനഡയിൽ വിദേശ വിദ്യാർത്ഥികളുടെ കുറവ്; കോളേജുകൾ പ്രതിസന്ധിയിൽ, ‘സേവ് ഔർ കോളേജ്’ പ്രചാരണം ശക്തം

വിലക്കയറ്റവും ഉയർന്ന ജീവിച്ചെലവും: കാനഡയിലെ ഫുഡ് ബാങ്കുകൾ പ്രതിസന്ധിയിൽ

Top Picks for You
Top Picks for You