newsroom@amcainnews.com

99 ദിവസം വരെ കാത്തിരിക്കണം! വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു

ഓട്ടവ: വീസ പ്രോസസ്സിങിലെ കാലതാമസം കാനഡ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പൗരന്മാർക്ക് വെല്ലുവിളിയാകുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC)യുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം സന്ദർശക വീസ ലഭിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർ 99 ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ഈ കാലതാമസത്തിന് കാരണമായി ഐആർസിസി ചൂണ്ടിക്കാണിക്കുന്നത്. കാനഡ വീസയ്ക്ക് അപേക്ഷിക്കുന്ന മറ്റു പ്രധാന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്കാർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള അപേക്ഷകർ ശരാശരി 36 ദിവസവും, നൈജീരിയ പൗരന്മാർ 27 ദിവസവും, പാക്കിസ്ഥാൻ പൗരന്മാർ 59 ദിവസവും, ഫിലിപ്പീൻസിൽ നിന്നുള്ളവർ 21 ദിവസവും മാത്രമേ വീസ ലഭിക്കാൻ കാത്തിരിക്കേണ്ടി വരുന്നുള്ളൂ.

റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്നുള്ള സൂപ്പർ വീസകൾക്കുള്ള അപേക്ഷകൾ പ്രോസസ്സ് ചെയ്യാൻ സാധാരണയായി 169 ദിവസമെടുക്കും. കനേഡിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് സൂപ്പർ വീസ. അതേസമയം വീസ നടപടികളിലെ ഈ നീണ്ട കാത്തിരിപ്പ് സമയം കാനഡയിൽ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും സന്ദർശകരുടെയും പദ്ധതികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദ്യാഭ്യാസം, തൊഴിൽ, സ്ഥിരതാമസം എന്നീ ആവശ്യങ്ങൾക്കായി കാനഡയെ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കുത്തനെ വർധിച്ചിട്ടുണ്ട്. എന്നാൽ, ഈ അപേക്ഷകൾ കൈകാര്യം ചെയ്യാൻ കാനഡയുടെ വീസ പ്രോസസ്സിങ് സംവിധാനത്തിന് സാധിക്കാതെ വരുന്നതാണ് നിലവിലെ കാലതാമസത്തിന് പ്രധാന കാരണം. കൂടാതെ രാജ്യാടിസ്ഥാനത്തിലുള്ള സ്ക്രീനിങ്, പശ്ചാത്തല പരിശോധനകൾ, പ്രോസസ്സിങ് സെൻററുകളിലെ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതും ഇതിന് കാരണമാകുന്നു.

You might also like

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

Top Picks for You
Top Picks for You