newsroom@amcainnews.com

കാനഡയ്ക്ക് തിരിച്ചടി; ‘യെല്ലോ പീസ്’ ഇറക്കുമതിക്ക് 30% തീരുവ ചുമത്തി ഇന്ത്യ

ചൈനയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നും കാനഡയ്ക്ക് തിരിച്ചടി. കാനഡയുടെ യെല്ലോ പീസ് (Yellow Pea) വിപണിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ഇന്ത്യ പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. നവംബര്‍ ഒന്നിനോ അതിനുശേഷമോ ബില്‍ ഓഫ് ലോഡിങ് തീയതിയിലുള്ള പയര്‍ ഇറക്കുമതിക്ക് ഇന്ത്യ 30 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.

ചൈനീസ് വിപണിയില്‍ നിന്ന് കാനഡ പുറത്തായ സാഹചര്യത്തില്‍, ഇന്ത്യന്‍ വിപണി കാനഡയ്ക്ക് അത്യാവശ്യമായിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് കാനഡ തീരുവ ചുമത്തിയതിനുള്ള മറുപടിയായി, മാര്‍ച്ചില്‍ ചൈന കനേഡിയന്‍ പയറുകള്‍ക്ക് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് 30 ശതമാനം തീരുവയുമായി ഇന്ത്യയുടെ പുതിയ നടപടി.

ഈ വ്യാപാര തടസ്സങ്ങള്‍ യെല്ലോ പീസ് വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സസ്‌കച്വാന്‍ അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ട് അനുസരിച്ച്, പയറിന്റെ വില ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 34 ശതമാനം കുറഞ്ഞു. ‘സാധാരണയായി, വിളവെടുപ്പിന് ശേഷം ഒരു ബുഷലിന് 10 ഡോളറാണ് വില ലഭിക്കാറ്, എന്നാല്‍ നിലവിലെ വില അതിലും വളരെ കുറവാണ്,’ സ്‌ക്വയര്‍ പറഞ്ഞു. ഒക്ടോബര്‍ 29 വരെ, ഇടത്തരം നമ്പര്‍ 1 പയറിന്റെ ശരാശരി വില ഒരു ബുഷലിന് 6.95 ഡോളറാണ്.

You might also like

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

സംഘർഷം ഒഴിയുന്നുവോ? മോദിയെ കാനഡയിലേക്ക് ക്ഷണിച്ച് കാർണി

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

എലിജിബിലിറ്റി എക്സ്‌പ്ലോറർ: പുതിയ ഓൺലൈൻ ടൂളുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You