സുരക്ഷാ വിവാദങ്ങളില്‍ കുടുങ്ങി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല. ബാറ്ററി കണക്ഷനിലെ തകരാറിനെ തുടർന്ന് അമേരിക്കയില്‍ 12,963 വാഹനങ്ങൾ കമ്പനി തിരിച്ചുവിളിച്ചു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവ് പവര്‍ പൂര്‍ണ്ണമായി നഷ്ടപ്പെടാന്‍ ഈ തകരാര്‍ കാരണമാകും. ഇത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. പ്രശ്‌നം പരിഹരിക്കാന്‍ ടെസ്ല ഉടന്‍ നടപടിയെടുക്കും. ടെസ്ല കാറുകളുടെ പ്രധാന ആകര്‍ഷണമായ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം കര്‍ശന അന്വേഷണത്തിലാണ്.
FSD സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏകദേശം 29 ലക്ഷം ടെസ്ല വാഹനങ്ങള്‍ അന്വേഷണപരിധിയില്‍ ഉള്‍പ്പെടും. FSD സംവിധാനം ഡ്രൈവര്‍മാര്‍ക്ക് അപകടത്തെക്കുറിച്ച് മതിയായ മുന്നറിയിപ്പ് നല്‍കുന്നുണ്ടോ എന്നും, നിയന്ത്രണം ഏറ്റെടുക്കാന്‍ അവര്‍ക്ക് മതിയായ സമയം നല്‍കുന്നുണ്ടോ എന്നും പരിശോധിക്കുകയാണ് ഏജന്‍സിയുടെ ലക്ഷ്യം.







