ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈജിപ്തിലേക്ക് തിരിച്ചു. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസിക്കൊപ്പം ഷാം എൽ-ഷെയ്ഖിലെ സമാധാന ഉച്ചകോടിയിൽ കാർണി പങ്കെടുക്കും. മിഡിൽ ഈസ്റ്റിലെയും ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെയും ഭരണാധികാരികളും ഉന്നത പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
മൂന്ന് ദിവസമായി വെടിനിർത്തൽ നിലവിൽ വന്ന ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാൻ വിവിധ ഏജൻസികൾ തയ്യാറെടുക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുൻകൈയെടുത്താണ് വെടിനിർത്തൽ സാധ്യമാക്കിയതെങ്കിലും, ദീർഘകാലത്തേക്ക് സമാധാനം ഉറപ്പുവരുത്തുന്ന വിശദമായ കരാർ ഉടൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.







