newsroom@amcainnews.com

തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ് ജിപിടി! ഓപ്പണ്‍ എഐക്കെതിരെ മാതാപിതാക്കള്‍ കോടതിയില്‍, സാം ഓല്‍ട്ട്മാന്‍ മുഖ്യപ്രതി

ന്യൂയോര്‍ക്ക്: തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ് ജിപിടിയാണെന്നാരോപിച്ച് ഓപ്പണ്‍ എഐക്കെതിരെ മാതാപിതാക്കള്‍ കോടതിയില്‍. യുഎസില്‍ പതിനാറുകാരന്‍ ജീവനൊടുക്കിയതിനു കാരണം നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയാണെന്നാണ് കേസില്‍ പറയുന്നത്. ഓപ്പണ്‍ എഐ സിഇഒ സാം ഓല്‍ട്ട്മാനാണു മുഖ്യപ്രതി. ഏപ്രിലില്‍ ജീവനൊടുക്കിയ ആദം റെയ്ന്‍ എന്ന കൗമാരക്കാരന്‍ ചാറ്റ് ജിപിടിയുമായി നടത്തിയ ചാറ്റുകള്‍ മാതാപിതാക്കള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

ചാറ്റ് ജിപിടിയാണ് കുട്ടിയെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പഠനത്തിന് സഹായകമെന്ന നിലയിലാണ് ആദം ചാറ്റ്ജിപിടി ഉപയോഗിച്ചു തുടങ്ങിയത്. ചാറ്റ്‌ബോട്ടുമായി ആഴത്തില്‍ സൗഹൃദം സ്ഥാപിച്ചതോടെ ആത്മഹത്യയെപ്പറ്റി ചര്‍ച്ച ചെയ്തു തുടങ്ങി. കുട്ടിയെ തടയുന്നതിനു പകരം ചാറ്റ്‌ബോട്ട് ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കുട്ടിയുടെ മരണത്തിനുശേഷം മാതാപിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു ചാറ്റുകള്‍ കണ്ടത്.

You might also like

‘എഐ ഇനി വെറുമൊരു ഫീച്ചറല്ല, പ്രവർത്തന മാതൃകയാണ്’: ലാസ് വെഗാസ് പരിപാടിയിൽ മൈക്കൽ ഡെൽ

വേൾഡ് കപ്പ് ഒരുക്കത്തിന്‌ കനേഡിയൻ ടീം യു.എസിൽ; രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

വൻ മാറ്റം; സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ കേരള സർക്കാർ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നു

ഗ്രീന്‍കാര്‍ഡിന് പുതിയ നിബന്ധനയുമായി അമേരിക്ക; കുടിയേറ്റക്കാര്‍ സ്വന്തം രാജ്യങ്ങളിലെത്തിയശേഷം അപേക്ഷിക്കണമെന്ന് ട്രംപ്

കുതിച്ചുയർന്ന് കാനഡയിൽ ബീഫ് വില: ബാർബിക്യു സീസണിൽ തിരിച്ച‌ടി

കോയമ്പത്തൂരിലെ തടാകത്തിന് സമീപം കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ; വേഗത്തിലുള്ള അന്വേഷണത്തിന് വിജയിയുടെ ഉത്തരവ്

Top Picks for You
Top Picks for You