newsroom@amcainnews.com

ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്ങും വെടിവെപ്പും : 63 മരണം

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു. ജബാലിയ പട്ടണത്തിലും രാത്രി മുഴുവനും ബോംബിങ് തുടര്‍ന്നു. ഈ മേഖലകള്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറായില്ല.

അതേസമയം, ഗാസയില്‍ പട്ടിണിമൂലം ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ കൂടി മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴിഞ്ഞുപോയെങ്കിലും ഭൂരിപക്ഷംപേരും നഗരത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ആകെ ജനസംഖ്യയിലെ പകുതിയോളം വരുന്ന 10 ലക്ഷം പേര്‍ ഗാസ സിറ്റിയിലാണുള്ളത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 62,622ആയിഉയര്‍ന്നു.

You might also like

മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിൽ കനത്ത മഴയെത്തുടർന്ന് കെട്ടിടം തകർന്നു; 15 ഓളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

പാതാൾഗംഗ നദിയിൽ ഒഴുകിനടന്ന് ആയിരക്കണക്കിന് ഗ്യാസ് സിലിണ്ടറുകൾ; ജീവൻ പണയം വച്ചും സ്വന്തമാക്കാൻ നാട്ടുകാർ

ഫോമാ ബെസ്റ്റ് അസോസിയേഷന്‍ അവാര്‍ഡ് 2026: അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 18

വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം: ഓപ്പൺഎഐക്കും (OpenAI) രണ്ട് മുൻ ജീവനക്കാർക്കുമെതിരെ ആപ്പിൾ (Apple) കോടതിയിലേക്ക്

ബെംഗളൂരുവിൽ ക്രൂരത: പിതാവ് കുഞ്ഞിനെ നിലത്തെറിഞ്ഞു കൊലപ്പെടുത്തി

കാനഡയിൽ വിമാന സർവീസുകൾ താറുമാറായി: ടൊറന്റോ, മോൺട്രിയൽ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു

Top Picks for You
Top Picks for You