newsroom@amcainnews.com

ഗാസ സിറ്റിയില്‍ ഇസ്രയേലിന്റെ കനത്ത ബോംബിങ്ങും വെടിവെപ്പും : 63 മരണം

ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളടക്കം 63 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ സെയ്തൂണ്‍, ഷെജയ്യ പട്ടണങ്ങളില്‍ ഒട്ടേറെ വീടുകളും റോഡുകളും ബോംബിട്ടുതകര്‍ത്തു. ജബാലിയ പട്ടണത്തിലും രാത്രി മുഴുവനും ബോംബിങ് തുടര്‍ന്നു. ഈ മേഖലകള്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍ കനത്ത ഷെല്ലാക്രമണവും നടത്തി. ഇസ്രയേലിന്റെ പിന്തുണയോടെ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന ജനക്കൂട്ടത്തിനു നേരെയും വെടിവെപ്പുണ്ടായി. ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇസ്രയേല്‍ സൈന്യം തയാറായില്ല.

അതേസമയം, ഗാസയില്‍ പട്ടിണിമൂലം ഒരു കുട്ടി ഉള്‍പ്പെടെ 8 പേര്‍ കൂടി മരിച്ചു. ഇതോടെ 115 കുട്ടികളടക്കം പട്ടിണിമരണം 289 ആയി. ഗാസ സിറ്റിയില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ കഴിഞ്ഞദിവസങ്ങളില്‍ ഒഴിഞ്ഞുപോയെങ്കിലും ഭൂരിപക്ഷംപേരും നഗരത്തില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ ആകെ ജനസംഖ്യയിലെ പകുതിയോളം വരുന്ന 10 ലക്ഷം പേര്‍ ഗാസ സിറ്റിയിലാണുള്ളത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 62,622ആയിഉയര്‍ന്നു.

You might also like

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

കാലിഫോർണിയയിൽ ഈസ്റ്റർ ആഘോഷത്തിനിടെ എഗ്ഗ് ഹണ്ടിങ്ങിൽ തലയോട്ടി കണ്ടെത്തി

നാറ്റോയെ തള്ളി ട്രംപ്; പ്രതിരോധം കടുപ്പിച്ച് മാർക്ക് കാർണി; ആർട്ടിക് സുരക്ഷയിൽ കാനഡയുടെ പുതിയ നീക്കം

പിയറി പൊയിലീവിന്റെ ടീമിൽ അഴിച്ചുപണി; കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കാറ്റി മെറിഫീൽഡ് രാജിവെച്ചു; പുതിയ നിയമനങ്ങൾ ഇങ്ങനെ…

Top Picks for You
Top Picks for You