newsroom@amcainnews.com

വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ കാനഡയിൽ: രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണം വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണെന്ന് പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ

വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തത് കാനഡയിലാണെന്ന് റിപ്പോർട്ട്. വാക്‌സിനേഷൻ നിരക്ക് കുറഞ്ഞതാണ് രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമെന്നും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ(PAHO) പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയുണ്ടായതായി നോർത്ത്, സൗത്ത് അമേരിക്കയെ ഉൾക്കൊള്ളുന്ന ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഏജൻസി പറയുന്നു.

ഈ വർഷം ഓഗസ്റ്റ് 8 വരെ, 10 രാജ്യങ്ങളിലായി 10,139 അഞ്ചാംപനി കേസുകളാണ് സ്ഥിരീകരിച്ചത്. അതിൽ കാനഡയിൽ മാത്രം 4,548 കേസുകളുണ്ട്. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒന്റാരിയോ എന്നിവടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക, മെക്‌സിക്കോ എന്നിവടങ്ങളിലും വലിയ തോതിലുള്ള രോഗവ്യാപനമുണ്ടായി. അഞ്ചാംപനി ബാധിച്ച് 18 പേർ മരിച്ചതായും പിഎഎച്ച്ഒ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ഫാമിലി ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണം; ആരോഗ്യരംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാൻ ആൽബർട്ടയിലെ മെഡിക്കൽ വിദ്യാർത്ഥികൾ നയരൂപീകരണ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി

Top Picks for You
Top Picks for You