യുഎസ് താരിഫ് നയത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. അമേരിക്കയിൽ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള നീക്കം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു.
ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ വാഷിങ്ടൺ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, യാത്ര റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഇനിയും ചർച്ചകൾ നടക്കുമെന്നും, ഉഭയകക്ഷി ബന്ധങ്ങളിൽ വ്യക്തത വന്നാൽ കരാറുകൾ മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.







