newsroom@amcainnews.com

ഗാസയില്‍ വെടിനിര്‍ത്തല്‍ അടുത്താഴ്ചക്കുളളില്‍ ധാരണയാകും: ഡോണള്‍ഡ് ട്രംപ്

ഗസയില്‍ അടുത്തയാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തലിന് ധാരണയാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെടിനിര്‍ത്തലിനായി ബന്ധപ്പെട്ടവരുമായി സംസാരിച്ചുവരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബെഞ്ചമിന്‍ നെതന്യാഹു വെടിനിര്‍ത്തലിന് സമ്മതിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഗസയിലെ സ്ഥിതിഗതികള്‍ വളരെ സങ്കീര്‍ണ്ണമാണ്. എന്നാല്‍, അടുത്തയാഴ്ചയോടെ ഒരു വെടിനിര്‍ത്തല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്,’ ട്രംപ് പറഞ്ഞു. അതേസമയം, ഈ ധാരണയുടെ വിശദാംശങ്ങളോ ചര്‍ച്ചകളില്‍ തനിക്കുള്ള പങ്കോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, ട്രംപിന്റെ ഈ പ്രസ്താവന വലിയ പ്രാധാന്യമുണ്ട്.
ഇന്നലെ നൂറിലേറെപ്പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടിരുന്നു. ഭക്ഷണത്തിനായി മാനുഷിക സഹായകേന്ദ്രങ്ങളിലെത്തുന്നവരെ വെടിവയ്ക്കണമെന്ന് ഇസ്രയേലി സൈന്യം ഉത്തരവ് നല്‍കിയിരുന്നുവെന്ന് ഇസ്രയേലിലെ ഹാരെറ്റ്‌സ് പത്രത്തോട് സൈനികര്‍ വെളിപ്പെടുത്തി. ഇസ്രയേലി പത്രത്തിലെ വെളിപ്പെടുത്തല്‍ ഗാസയിലെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവാണെന്നും ഗാസ മാധ്യമ ഓഫീസ് പ്രതികരിച്ചു.

You might also like

ആരോഗ്യ ഉൽപ്പന്നങ്ങളും മരുന്നുകളും ഓൺലൈനായി വാങ്ങുന്നതിൽ കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഹെൽത്ത് കാനഡ

യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് ലൈവായി കണ്ട് ട്രംപ്; ദൃശ്യങ്ങൾ പുറത്തു

റഷ്യന്‍ ഡ്രോണ്‍ ആക്രമണം: യുക്രെയ്‌നില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല! ഫോണിലൂടെ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന പദ്ധതിക്കെതിരേ വിമർശനം

ഫെഡറൽ സർക്കാർ നിലപാട് മാറ്റിയാൽ സഹകരിക്കും; ഡാനിയേൽ സ്മിത്ത്

കാൽഗറിയിലെ പൊതുസ്ഥലത്ത് ആയുധം പ്രദർശിപ്പിക്കുകയോ ബിയർ സ്‌പ്രേ പോലുള്ള വിഷവസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്താൽ പിഴ

Top Picks for You
Top Picks for You