newsroom@amcainnews.com

ഗാസ വെടിനിര്‍ത്തല്‍: ഇസ്രയേലിന് മേല്‍ സമ്മര്‍ദവുമായി ട്രംപ്

ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇസ്രയേലിനുമേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും, വൈകാതെ ഒരു വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായേക്കുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.

അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഗാസയുടെ ഭരണം ക്രമീകരിക്കാനുള്ള നിര്‍ദേശം ഇപ്പോള്‍ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷം ജനങ്ങളുള്ള ഗാസ മുനമ്പിന്റെ ഭരണം ഈജിപ്തും യുഎഇയും ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളുടെ നേതൃത്വത്തിലാക്കുക എന്നതാണ് പ്രധാന നിര്‍ദേശം. ഇതിന് പകരമായി പലസ്തീനെ ഒരു രാജ്യമായി ഇസ്രയേല്‍ അംഗീകരിക്കണമെന്നാണ് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, നെതന്യാഹു ഇതിന് തയ്യാറാവാത്തതാണ് ചര്‍ച്ചകള്‍ക്ക് പ്രധാന തടസ്സം.

അതേസമയം, ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം 20-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭക്ഷണം കാത്തുനിന്ന പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത്തരം വെടിവെപ്പില്‍ 500-ലധികം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

You might also like

അനുഗ്രഹപ്രഭയില്‍ ഡാലസ് ക്‌നാനായ റീജിയന്‍ യൂത്ത് മിനിസ്ട്രിധ്യാനം

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

ജഫ്രി എപ്സ്റ്റൈൻ ജയിലിൽ വെച്ച് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; സെല്ലിൽ നിന്ന് ഒന്നിലധികം തൂക്കുകയറുകൾ കണ്ടെത്തിയതായി റിപ്പോർട്ട്

പ്രശസ്ത ക്രൈസ്തവ ഗാനരചയിതാവ് ഫാ. മൈക്കിൾ പനച്ചിക്കൽ വിടവാങ്ങി

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

Top Picks for You
Top Picks for You