newsroom@amcainnews.com

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ക്ഷണമില്ല

കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തല്‍. കാനഡയില്‍ നടക്കുന്ന ജി-7 ല്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധത്തെ ഇത് ബാധിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്ക് നേരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോ ഇതേ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് ഇരുരാജ്യങ്ങളുടേയും ബന്ധം ഉലച്ചത്.

ഇനി രണ്ടാഴ്ച മാത്രമാണ് ഉച്ചകോടിക്കുള്ളത്. അവസാന നിമിഷം ക്ഷണം ലഭിച്ചാലും ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവയാണ് ജി 7 കൂട്ടായ്മയിലെഅംഗങ്ങള്‍.

You might also like

സ്കൂളിൽ പോയ പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ ‘കാമുകൻ’ അറസ്റ്റിൽ

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

അമേരിക്ക സന്ദർശിക്കുന്ന കാനേഡിയൻകാർക്ക് യാത്ര ബുദ്ധിമുട്ട് നേരിടുന്നു എന്ന വാദത്തെ തള്ളി കാനഡയിലെ അമേരിക്കൻ അംബാസിഡർ പീറ്റ് ഹോക്സ്ട്ര

ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കും; യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ കാനഡ, ജൂലൈ ഒന്നോടെ കരാറിൽ ഒപ്പുവച്ചേക്കും

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

ഒന്റാരിയോയില്‍ ചൂട് കൂടുന്നു: നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു

Top Picks for You
Top Picks for You