newsroom@amcainnews.com

ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ക്ഷണമില്ല

കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്ത്യ- കാനഡ ബന്ധം വഷളായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തല്‍. കാനഡയില്‍ നടക്കുന്ന ജി-7 ല്‍ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധത്തെ ഇത് ബാധിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഖലിസ്ഥാന്‍ അനുകൂലികള്‍ ഇന്ത്യക്ക് നേരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിന്‍ ട്രൂഡോ ഇതേ ആരോപണം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണ് ഇരുരാജ്യങ്ങളുടേയും ബന്ധം ഉലച്ചത്.

ഇനി രണ്ടാഴ്ച മാത്രമാണ് ഉച്ചകോടിക്കുള്ളത്. അവസാന നിമിഷം ക്ഷണം ലഭിച്ചാലും ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണു അധികൃതര്‍ നല്‍കുന്ന വിവരം. കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നിവയാണ് ജി 7 കൂട്ടായ്മയിലെഅംഗങ്ങള്‍.

You might also like

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

കനേഡിയൻ സമ്പദ്‌വ്യവസ്ഥയിൽ ഉണർവ്: ഫെബ്രുവരിയിൽ ജിഡിപി 0.2% വർദ്ധിച്ചു

ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് ബാധയെന്ന് സംശയം; മൂന്ന് മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

നിക്ഷേപകരെ ലക്ഷ്യമിട്ട് നടന്ന ആഗോള ഓൺലൈൻ തട്ടിപ്പ്: കാനഡക്കാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് 200 മില്യൺ ഡോളർ കവർന്നു; അന്വേഷണം ശക്തമാക്കി അധികൃതർ

ആൽബർട്ടയിൽ വിദേശ ഇടപെടൽ: വിഘടനവാദം പ്രോത്സാഹിപ്പിക്കാൻ വ്യാജപ്രചാരണമെന്ന് റിപ്പോർട്ട്

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

Top Picks for You
Top Picks for You