newsroom@amcainnews.com

ബജറ്റിൽ ജനത്തിന് ഭാരം കൂട്ടി; ആനുകൂല്യങ്ങൾ മുഖ്യമന്ത്രിക്ക്, പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.

മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തിൽ മുമ്പ് ഭരിച്ച മറ്റ് മുഖ്യമന്ത്രിമാരിൽ കൂടുതൽ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയൻ നിലനിർത്തുന്നുണ്ട്. ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവൻസായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെൻറ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.

You might also like

മിനസോട്ടയിലെ രണ്ട് നിയമസഭാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വാൻസ് ബോൽട്ടർ അറസ്റ്റിൽ

യാത്രാവിലക്കുമായി ഡോണള്‍ഡ് ട്രംപ്: 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

അഹമ്മദാബാദ് ദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾക്ക് ആശങ്ക; കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

Top Picks for You
Top Picks for You