newsroom@amcainnews.com

പാക്കിസ്ഥാന് നൽകുന്ന ധനസഹായം അമേരിക്ക നിർത്തി; പല പദ്ധതികളും പൊടുന്നനെ നിർത്തി; പ്രതികരിക്കാതെ പാക്കിസ്ഥാൻ

ന്യൂയോർക്ക്: പാക്കിസ്ഥാന് നൽകുന്ന ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കാൻ യുഎസ് ഉത്തരവിട്ടു. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. ഇതോടെ പാക്കിസ്ഥാനിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവല‌പ്മെന്റിന്റെ (യുഎസ്എഐഡി) പല പദ്ധതികളും പൊടുന്നനെ നിർത്തിവച്ചു. സാംസ്കാരിക, പാരമ്പര്യ കേന്ദ്രങ്ങളുടെ സംരക്ഷണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന അംബാസഡേഴ്സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷന്റെ (എഎഫ്സിപി) കീഴിൽ വരുന്നവയും നിർത്തിവച്ചു.

പാക്കിസ്ഥാനു നൽകുന്ന വിദേശ സഹായം പുനഃപരിശോധിക്കുന്നതിനു വേണ്ടിയാണ് താൽക്കാലികമായി നിർത്തിവച്ചതെന്നാണ് കറാച്ചിയിലെ യുഎസ് കോൺസുലേറ്റ് വൃത്തങ്ങൾ പറയുന്നത്. ഊർജ മേഖലയിലേക്കുള്ള അഞ്ച് പദ്ധതികളും നിർത്തിവച്ചവയിൽ ഉൾപ്പെടുന്നു. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉതകുന്ന പല പദ്ധതികളും നിർത്തലായവയിൽ ഉൾപ്പെടുന്നു.

ആരോഗ്യം, കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യസുരക്ഷ, പ്രളയം, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം, ഭരണനിർവഹണം തുടങ്ങിയവയെ ട്രംപിന്റെ ഉത്തരവ് ബാധിക്കും. അതേസമയം, പാക്കിസ്ഥാന് യുഎസ് എത്ര തുകയാണ് നൽകുന്നതെന്നോ നിർത്തലാക്കിയ പദ്ധതികൾ എത്ര രൂപയുടെ മൂല്യമുള്ളതാണെന്നോ ഉള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പാക്കിസ്ഥാൻ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

You might also like

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

പേപ്പർ കറൻസികളിൽ ട്രംപിന്‍റെ ഒപ്പ്; ചരിത്രത്തിലാദ്യം

ഒന്റാറിയോ ബജറ്റ് 2026: കമ്മി ഇരട്ടിയായി; സാമ്പത്തിക പ്രതിസന്ധിക്കിടയിലും വമ്പൻ പ്രഖ്യാപനങ്ങളുമായി ഫോർഡ് സർക്കാർ

ലാഗ്വാർഡിയ വിമാനാപകടം: ഭാഷാ തർക്കം സുരക്ഷാ വീഴ്ചകളെ മറച്ചുപിടിക്കുന്നുവെന്ന് ശരൺ കൗർ

ഗാർഹിക പീഡനക്കേസ്: ബി.സി. കൺസർവേറ്റീവ് എം.എൽ.എ ഹോൻ ചാനിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

വൻ പരിഷ്കാരങ്ങളുമായി കാനഡ പോസ്റ്റ്: ഹോം ഡെലിവറി നിർത്തലാക്കുന്നു

Top Picks for You
Top Picks for You