newsroom@amcainnews.com

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ; പിടിയിലായത് പോത്തുണ്ടിയിൽനിന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയിൽ. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു. പ്രതിയെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തിയ നാട്ടുകാരെ പൊലീസ് ഇവിടെ നിന്നും ബലംപ്രയോഗിച്ച് പുറത്തിറക്കി.

പോത്തുണ്ടി മലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിയ ശേഷമാണ് പ്രതി പിടിയിലായത്. പൊലീസ് പിൻവാങ്ങിയ ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിൻ്റെ വലയിലാവുകയായിരുന്നു.

പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിൻ്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പോത്തുണ്ടിക്കടുത്തുള്ള ആശുപത്രിയിലാണ് ഇയാളിപ്പോൾ ഉള്ളത്. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.

You might also like

എഡ്മിന്‍റനിൽ അപകടകരമായി വാഹനമോടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ: കാറിൽ തോക്കും മയക്കുമരുന്നും

വിദേശ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂബ്രൺസ്വിക് വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന്‍റെ കാലാവധി നീട്ടി

മനുഷ്യക്കടത്ത്: കാനഡ-യുഎസ് അതിർത്തിയിൽ രണ്ടു പേർ അറസ്റ്റിൽ

കാനഡ തൊഴിൽ റിപ്പോർട്ടിന് മുന്നോടിയായി ടി.എസ്.എക്സ് (TSX) സൂചികയിൽ നേട്ടം; പശ്ചിമേഷ്യൻ സംഭവവികാസങ്ങളും ചർച്ചകളിൽ

ഇന്നത്തെ ഒ.ടി.ടി റിലീസുകൾ: ഷെയ്ൻ നിഗത്തിന്റെ ‘ബാൽട്ടി’യും ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ഡോക്യുമെന്ററിയും പ്രേക്ഷകരിലേക്ക്

കാനഡയും തുർക്കിയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു

Top Picks for You
Top Picks for You