newsroom@amcainnews.com

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു; ചെയ്തത് തെറ്റാണ്, നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ…. കോടതിയോട് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്തത്. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ എത്തിച്ചു. 14 ദിവസത്തേക്കാണ് റിമാൻഡ്. കസ്റ്റഡി അപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ചെയ്തത് തെറ്റാണെന്നും നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂവെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. കൊലപാതകം നടത്തിയത് തനിച്ചാണ്. തന്റെ ജീവിതം തകർത്തതുകൊണ്ടാണ് അതു ചെയ്തത്. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല. പൊലീസ് ഉപദ്രവിച്ചിട്ടില്ല. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

കൊലപാതകങ്ങൾ നടത്താനുള്ള പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തുന്നതിന് ദിവസങ്ങൾക്കു മുൻപു തന്നെ ചെന്താമര കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നു.

പൂർവവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയൽവാസികൾക്കെതിരെ ചെന്താമര തുടർച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിനു മുഴുവൻ ഭീഷണിയാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

You might also like

എഡിഎച്ച്ഡിയും പ്രത്യുത്പാദന ആരോഗ്യവും: പെരുമാറ്റ വൈകല്യങ്ങൾക്കപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ മികച്ച ദേവാലയത്തിനുള്ള അവാര്‍ഡ് ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിക്ക്

ന്യൂസീലൻഡ് താരം കെയിൻ വില്യംസൺ വിരമിച്ചു

കാനഡയിൽ ഡ്യൂട്ടിക്കിടെ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു: യുവാവ് അറസ്റ്റിൽ

യു.എസ്-ഇറാൻ യുദ്ധം ‘അവസാനിച്ചു’ എന്ന് ട്രംപ്; എന്നാൽ സമാധാന കരാറിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ടെഹ്‌റാൻ

ക്യൂബൻ തീരത്ത് അതിശക്തമായ ഭൂചലനം: 6.1 തീവ്രത

Top Picks for You
Top Picks for You