ഫിഫ ലോകകപ്പ് ഗ്രൂപ്പ് സി-യിൽ ഹെയ്തിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി സ്കോട്ട്ലൻഡ്. 28-ാം മിനിറ്റിൽ മിഡ്ഫീൽഡർ ജോൺ മക്ഗിൻ നേടിയ ഗോളിലാണ് സ്‌കോട്ട്‌ലൻഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ ബ്രസീലും മൊറൊക്കോയും ഉൾപ്പട്ടെ ഗ്രൂപ്പ് സി-യിൽ സ്കോട്ട്ലൻഡ് ഒന്നാമതെത്തി.
അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ കാർലോസ് ആഞ്ചലോട്ടിയുടെ ബ്രസീൽ മൊറോക്കോയോട് സമനിലയുമായി (1-1) രക്ഷപ്പെട്ടു. വിനീഷ്യസ് ജൂനിയറും റഫീഞ്ഞ്യയും ലൂക്കാസ് പക്വേറ്റയും കസെമിറോയും മാർക്വിന്യോസുമെല്ലാം അടങ്ങിയ ബ്രസീൽ സംഘത്തെ വിറപ്പിക്കാൻ മൊറോക്കോയ്ക്കായി. 21-ാം മിനിറ്റിൽ മൊറോക്കോയ്ക്കായി ഇസ്മായിൽ സായ്ബാറിയും ബ്രസീലിനായി 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറും സ്‌കോർ ചെയ്തു.






