newsroom@amcainnews.com

കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 35.19% ആയി വർധിപ്പിച്ച് യുഎസ്

സോഫ്റ്റ്‌വുഡ് ഇറക്കുമതിക്ക് തീരുവ വർധിപ്പിക്കാനുള്ള യുഎസ് തീരുമാനം കനേഡിയൻ തടി വ്യവസായ മേഖലയ്ക്ക് ആശങ്കയാകുന്നു. കനേഡിയൻ സോഫ്റ്റ്‌വുഡ് ഇറക്കുമതി തീരുവ 14.63% വർധിപ്പിച്ചതായി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. കാനഡയിൽ നിന്നുള്ള തടിക്ക് അന്യായമായ സബ്സിഡി ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.

ഈ നീക്കം ഇരു രാജ്യങ്ങളിലെയും സമൂഹങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ബ്രിട്ടിഷ് കൊളംബിയയിലെ വ്യാപാരികൾ പറയുന്നു. വർധന അസംബന്ധമാണെന്ന് ബ്രിട്ടിഷ് കൊളംബിയ വനംവകുപ്പ് മന്ത്രി രവി പർമർ പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം അറിയിച്ചു. കാനഡയിലെ വനമേഖലകളെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് ഇത് വെല്ലുവിളിയാകുമെന്നും, യുഎസ് നിർമ്മാണ മേഖലയിൽ ചെലവ് വർധിപ്പിക്കുമെന്നും ബി.സി. ലംബർ ട്രേഡ് കൗൺസിൽ പ്രസിഡന്റ് കുർട്ട് നിക്വിഡെറ്റ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സർക്കാരുകൾ ഈ തർക്കം എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യവസായത്തെ സഹായിക്കാൻ 70 കോടി ഡോളറിന്റെ വായ്പാ ഗ്യാരണ്ടികളും 50 കോടി ഡോളറിന്റെ ദീർഘകാല സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

അമേരിക്കയിൽ വീണ്ടും ഭൂചലനം; 2.7 തീവ്രത

കാട്ടുതീ വ്യാപിക്കുന്ന സമയത്ത് തെറ്റായ വിവരങ്ങളും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന എഐ ജനറേറ്റഡ് ചിത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബീസി വൈൽഡ് ഫയർ സർവീസ്

ജമ്മുകശ്മീർ മുൻ ഗവർണറും പ്രമുഖ ദേശീയ നേതാവുമായ സത്യപാൽ മാലിക് അന്തരിച്ചു

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

Top Picks for You
Top Picks for You