അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധ പശ്ചാത്തലത്തിൽ, ഇറാന്‍റെ ലോകകപ്പ് ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക പരിശീലന ക്യാമ്പ് മെക്സിക്കോയിലേക്ക് മാറ്റി. അമേരിക്കയിലെ അരിസോണയിലുള്ള ട്യൂസൺ നഗരത്തിൽ പരിശീലനം നടത്താനായിരുന്നു ഇറാൻ ടീം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കർശനമായ വിസാ നിയന്ത്രണങ്ങൾ കാരണം ഈ പദ്ധതി ഉപേക്ഷിക്കാൻ ഇറാൻ നിർബന്ധിതരാവുകയായിരുന്നു.
രാവിലെ അമേരിക്കയിൽ പ്രവേശിച്ചാൽ അന്നുതന്നെ തിരികെ പോകണമെന്ന കടുത്ത വിസാ നിബന്ധനയാണ് യുഎസ് അധികൃതർ മുന്നോട്ടുവെച്ചത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ലോസ് ആഞ്ചലസിൽ രണ്ടും സീറ്റിലിൽ ഒന്നും ഉൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ഇറാൻ അമേരിക്കയിൽ കളിക്കേണ്ടത്.






