newsroom@amcainnews.com

ട്രംപിന് തിരിച്ചടി: പലസ്തീനെ അംഗീകരിക്കണമെന്ന് അമേരിക്കൻ ജനത

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കേണ്ടതില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് അമേരിക്കൻ പൊതുജനാഭിപ്രായമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. മിഡിൽ ഈസ്റ്റിൽ ദ്വിരാഷ്ട്ര പരിഹാരം ഉണ്ടാകാനായി, പലസ്തീൻ രാഷ്ട്രത്തെ അമേരിക്ക അംഗീകരിക്കുന്നതിനെ സർവേയിൽ പങ്കെടുത്ത 59% അമേരിക്കക്കാരും പിന്തുണയ്ക്കുന്നു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽ പോലും 41% പേർ ഈ നിലപാടിന് അനുകൂലമാണ്. രാജ്യവ്യാപകമായി 4,385 പേരിൽ നടത്തിയ ഓൺലൈൻ സർവേയിലാണ് ഈ കണ്ടെത്തൽ.

2023 ഒക്ടോബറിലെ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടി അതിരുകടന്നതാണെന്ന് 60% പേർ അഭിപ്രായപ്പെട്ടു, ഇത് ട്രംപിന്റെ ഇസ്രയേൽ അനുകൂല നിലപാടിൽ നിന്ന് വ്യത്യസ്തമാണ്. ഈ മാസം ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ച ട്രംപിന്റെ നടപടിയെ 51% പേർ അംഗീകരിച്ചു. വെടിനിർത്തലിന് തൊട്ടുമുമ്പ് 33% ആയിരുന്ന ട്രംപിന്റെ വിദേശനയ പിന്തുണയെങ്കിൽ പുതിയ സർവേയിൽ 38% ആയി ഉയർന്നിട്ടുണ്ട്.

You might also like

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; നാല് മന്ത്രിമാരും മത്സരരംഗത്ത്

മസ്ക്വീം ഫസ്റ്റ് നേഷന്റെ പരമാധികാരം അംഗീകരിച്ച് ബ്രിട്ടീഷ് കൊളംബിയ; ചരിത്രപരമായ ഭൂമി അവകാശ കരാർ ഒപ്പിട്ടു

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ അയക്കണം; ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി ലോകരാജ്യങ്ങൾ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

Top Picks for You
Top Picks for You