newsroom@amcainnews.com

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ തീരുമാനമാകാത്ത സാഹചര്യത്തിൽ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 മുതല്‍ 25 ശതമാനം വരെ നികുതി ചുമത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓഗസ്റ്റ് ഒന്നിനകം കരാര്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ഇന്ത്യ 25 ശതമാനം താരിഫ് നല്‍കേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ തന്റെ സുഹൃത്താണെന്നും എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 2-ന് ഇന്ത്യയുടെ ചില ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജപ്പാന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായി ട്രംപ് ഭരണകൂടം ഇതിനോടകം വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

You might also like

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ ചോർച്ച

ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍; പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തൃശൂരിൽ പുതിയ നെസ്‌കഫേ കിയോസ്ക്: നെസ്‌ലെ ഇന്ത്യയും റെയിൽവേയും കൈകോർക്കുന്നു

പിതൃദിനത്തിൽ മൂവായിരത്തോളം പിതാക്കന്മാർക്ക് ആദരമൊരുക്കി നോർത്ത് ടെക്സാസ് പള്ളിയും മാർക്ക് ക്യൂബന്റെ സന്നദ്ധ സംഘടനയും

ഇസ്രായേൽ-ലെബനൻ ചർച്ചകൾ പുനരാരംഭിച്ചു; കപ്പലിന് നേരെയുള്ള ഇറാൻ ആക്രമണം മൂലം ഹോർമുസ് കടലിടുക്കിലെ യു.എൻ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

കാനഡയിൽ വാഹന തൊഴിലാളികളുടെ കരാർ ചർച്ചകൾക്ക് തുടക്കം: ആദ്യ ചർച്ച ഫോർഡ് മോട്ടോർ കമ്പനിയുമായി

Top Picks for You
Top Picks for You