newsroom@amcainnews.com

ആശമാരുടെ സമരം 62-ാം ദിനത്തിൽ; പൗരസംഗമത്തിൽ ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിനു മുന്നിൽ സമരം ശക്തമാക്കി ആശവർക്കർമാർ. ഇന്ന് 62-ാം ദിനമാണ്. സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവർ ഐക്യദാർഢ്യവുമായി പൗരസംഗമത്തിൽ എത്തിച്ചേർന്നു. നിരാഹാര സമരം 24-ാം ദിവസത്തിലും തുടരുകയാണ്. സേവന വേതന പരിഷ്‌കരണം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നത്.

സർക്കാരിന്റെ അവഗണനയ്ക്ക് ഇന്ന് 62 ദിവസത്തെ ആയുസ്സ്. നടത്തിയ ചർച്ചകളും പരാജയം, എടുക്കുന്ന നിലപാടുകൾ ക്രൂരവും. ഇതാണ് കേരള സർക്കാർ ഇപ്പോൾ ആശമാരോട് കാട്ടുന്നത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിൽ അടക്കം കേരള സർക്കാരിന്റെ നിലപാടിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ത്രീകളെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാൻ അറിയാത്ത സർക്കാരും ഇതെല്ലാം നിരാകരിക്കുന്നത് മറ്റൊരു സ്ത്രീയായ ആരോഗ്യമന്ത്രിയും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ തികഞ്ഞ പിന്തുണയാണ് ആശമാർക്ക് നൽകുന്നത്. ഒപ്പം കോൺഗ്രസ് നേതാക്കൾ സമര തുടക്കം മുതൽ തന്നെ ആശമാർക്കൊപ്പം നിലക്കൊണ്ടിരുന്നു.

You might also like

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ, പവി ആനന്ദാശ്രമത്തിന്റെ ഇഷ്ടവിനോദം ‘കമന്റടി’; ഇരകളിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും

ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തോട് കനേഡിയൻ പൗരന്മാർക്ക് വിയോജിപ്പ്; പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവേ

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

അഹമ്മദാബാദ് വിമാനാപകടം: പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്ക് ജീവൻ പൊലിഞ്ഞത് ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കുള്ള ആദ്യ യാത്രയ്‌ക്കിടെ

‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

Top Picks for You
Top Picks for You