ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ സെമിഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് എടുത്തത്. പിന്നാലെ രണ്ടാം പകുതിയിൽ പെഡ്രോ പോറോ സ്പെയിനിന്‍റെ ലീഡ് രണ്ടായി ഉയർത്തി. (2–0). ഈ ലോകകപ്പിൽ ആദ്യമായാണ് ഫ്രാൻസ് പിന്നിലാകുന്നത്.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടിലും ആധികാരിക ജയങ്ങളുമായാണ് ഫ്രാൻസ് സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ കേപ് വെർദെയോട് ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന സ്പെയിൻ പിന്നീട് സൗദിയെയും യുറഗ്വായെയും ഓസ്ട്രിയയെയും പോർച്ചുഗലിനെയും ബെൽജിയത്തെയും മറികടന്നാണ് സെമിയിലെത്തിയത്. ബെൽജിയത്തോട് മാത്രമാണ് അവർ ഗോൾ വഴങ്ങിയത്.







