newsroom@amcainnews.com

ഒന്റാരിയോയില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി സ്ഥിരീകരിച്ചു

ഒന്റാരിയോയില്‍ ജനിച്ച ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മനാ അഞ്ചാംപനി ബാധിച്ചതായി റിപ്പോര്‍ട്ട്. വാക്‌സിനേഷന്‍ എടുക്കാത്ത അമ്മമാര്‍ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞയാഴ്ച ഒന്റാരിയോയില്‍ അഞ്ചാംപനി ബാധിച്ച് നവജാത ശിശു മരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ സുഖം പ്രാപിച്ചതായും , എന്നാല്‍ അവരുടെ അമ്മമാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നെങ്കില്‍ അഞ്ചാംപനി ബാധിക്കുന്നത് തടയാമായിരുന്നവെന്നും ഒന്റാരിയോ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. കീരന്‍ മൂര്‍ അറിയിച്ചു.

ജന്മനാ ഉണ്ടാകുന്ന അഞ്ചാംപനി തലച്ചോറിലെ വീക്കം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്കും മരണത്തിനും കാരണമാകാം. പ്രവിശ്യയില്‍ 40 ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ മാത്രമേ വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുള്ളുവെന്നും ഡോ.കീരന്‍ മൂര്‍ പറയുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി ബാധിച്ചാല്‍ ആറ് ദിവസത്തിനുള്ളില്‍ ഒരു ഡോസ് ഇന്‍ട്രാവണസ് ഇമ്യൂണോഗ്ലോബുലിന്‍ നല്‍കണമെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി ശുപാര്‍ശ ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ പ്രവിശ്യയില്‍ രണ്ടായിരത്തിലധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.

You might also like

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

ഒൻ്റാരിയോയിൽ പിആർ നേടണോ, ഇതാ പുതിയ വഴി; FCIP പ്രോഗ്രാം ലിസ്റ്റ് ഇതാ

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

Top Picks for You
Top Picks for You