newsroom@amcainnews.com

പെരമ്പൂർ സ്യൂട്ട്കേസ് കൊലപാതകം: യുവാവിനെ കൊന്ന് കഷണങ്ങളാക്കി റെയിൽവേ സ്റ്റേഷനിൽ തള്ളി; ഭാര്യയും കാമുകനും പിടിയിൽ

ചെന്നൈ: ചെന്നൈ പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിനുള്ളിൽ തലയും കൈകാലുകളുമില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും പോലീസ് പിടിയിലായി. തേനാംപെട്ട് സ്വദേശിയായ അമീർ അലിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കുള്ള ഗോവണിയുടെ ചുവട്ടിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്.

മറ്റ് എവിടെയോ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക പോലീസ് സംഘം റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴിതുറന്നത്. ഒരു ഓട്ടോറിക്ഷയിലെത്തിയ പ്രതികൾ പ്ലാറ്റ്‌ഫോമിൽ സ്യൂട്ട്കേസ് ഉപേക്ഷിച്ച് കടന്നുകളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താനായി പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.

You might also like

തായ്‌വാനിൽ സൈനിക പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

കാനഡയിൽ നിന്ന് വേർപിരിയുന്നത് പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും: ഡാനിയേൽ സ്മിത്ത്

ഹോർമൂസ് കടലിടുക്കിൽ യുഎസ്-ഇറാൻ സംഘർഷം രൂക്ഷം; ഇറാന്‍റെ റഡാർ കേന്ദ്രങ്ങൾ തകർത്തു

കാലിഫോര്‍ണിയ തിരഞ്ഞെടുപ്പ് ക്രമക്കേട്: അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂട്ടര്‍

കോടതികളിൽ എഐ ഉപയോഗത്തിന് കർശന നിയന്ത്രണം: സുപ്രീം കോടതിയുടെ പുതിയ കരട് മാർഗരേഖ

ലോസാഞ്ചലസ് മേയര്‍ തിരഞ്ഞെടുപ്പ്: മലയാളി നിത്യാ രാമൻ മുന്നേറുന്നു

Top Picks for You
Top Picks for You