newsroom@amcainnews.com

മാരകമായ അസുഖമുള്ളവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം മരിക്കാം; പുതിയ നിയമവുമായി ന്യൂ യോര്‍ക്ക്

മാരകമായ അസുഖമുള്ളവരെ സ്വന്തം ഇഷ്ടപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന നിയമവുമായി ന്യൂ യോര്‍ക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമത്തിന് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് അംഗീകാരം നല്‍കി. ഡെമോക്രാറ്റിക് കൊണ്ടുവന്ന വിവാദ ബില്ലിനെ ആറ് അംഗങ്ങള്‍ എതിര്‍ത്തുവെങ്കിലും 35-27 എന്ന വോട്ടിന് പാസാവുകയായിരുന്നു. ഗവര്‍ണര്‍ കാത്തി ഹോക്കല്‍ നിയമം പരിശോധിക്കുമെന്ന് വക്താക്കള്‍ അറിയിച്ചു.

ഇത് സംസ്ഥാനത്തെ ഏറ്റവും മഹത്തായ സാമൂഹ്യ പരിഷ്‌കരണങ്ങളില്‍ ഒന്നാണെന്നും ഇവിടെ വ്യക്തിയുടെ സ്വയം നിര്‍ണയാവകാശമാണ് പ്രധാനമെന്നും ബില്‍ അവതരിപ്പിച്ച സ്റ്റേറ്റ് സെനറ്റര്‍ ബ്രാഡ് ഹൊയ്ല്‍മാന്‍-സിഗാള്‍ പറഞ്ഞു. ഇത് സ്വന്തം ശരീരം നിയന്ത്രിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് ബില്‍ പാസായത്. കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകളും യഹൂദരും കറുത്ത വര്‍ഗക്കാരുടെ പല സംഘടനകളും ബില്ലിനെ ശക്തമായി എതിര്‍ത്തു. ആത്മഹത്യ തടയാനും വൈകല്യം, പ്രായം, രോഗനിര്‍ണയം എന്നിങ്ങനെയുള്ള വ്യത്യാസങ്ങള്‍ കൂടാതെ എല്ലാവരുടെയും ജീവന്‍ സംരക്ഷണം അര്‍ഹിക്കുന്നതാണെന്നുമുള്ള ന്യൂ യോര്‍ക്കിന്റെ പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്കു ഇനിയും അവസരമുണ്ടെന്ന് ബില്ലിനെ വിമര്‍ശിച്ച ന്യൂ യോര്‍ക്ക് അലയന്‍സ് എഗൈന്‍സ്റ്റ് അസിസ്റ്റഡ് സുയിസൈഡ് പറഞ്ഞു.

അതേസമയം, ബില്‍ പാസായ ദിനം ന്യൂ യോര്‍ക്കിനു കറുത്ത ദിനമാണെന്ന് ന്യൂ യോര്‍ക്ക് സ്റ്റേറ്റ് കാത്തലിക് കോണ്‍ഫറന്‍സ് പ്രതികരിച്ചു. ഇത് തടയാന്‍ കഴിയുന്ന ഏക വ്യക്തി ഹോക്കലാണെന്ന്, ബില്ലില്‍ ഒപ്പിടരുതെന്നു ഹോക്കലിനോട് ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഡെനിസ് പൗസ്റ്റ് പറഞ്ഞു.രണ്ടു ഡോക്ടര്‍മാരുടെ അംഗീകാരവും രണ്ടു സ്വതന്ത്ര വ്യക്തികളുടെ സാക്ഷ്യവും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം, രോഗികളുടെ മാനസിക നില പരിശോധിക്കാന്‍ ബില്ലില്‍വ്യവസ്ഥയില്ല.

You might also like

എഡ്മന്റൻ മലയാളികൾ കാത്തിരുന്ന ആ സുദിനം എത്തുകയായി, ജൂൺ 29ന് ഗ്രിഗോറിയൻ മന്ന ഫെസ്റ്റ് 2025; പ്രവേശനം സൗജന്യം

ഇറാഖിലേക്കും സിറിയയിലേക്കും അയച്ചതിനേക്കാള്‍ കൂടുതല്‍ സൈനികരെ ലൊസാഞ്ചലസില്‍ വിന്യസിച്ച് ട്രംപ്

ഖേദപ്രകടനത്തിനു മുന്‍പ് ട്രംപിനെ മസ്‌ക് വിളിച്ചതായി വൈറ്റ് ഹൗസ്

വീസ ചട്ടലംഘിച്ചതിന് പ്രശസ്ത ടിക് ടോക് താരം ഖാബി ലെയ്മിനെ യുഎസ് അറസ്റ്റുചെയ്ത് വിട്ടയച്ചു

കാനഡയിൽ വൻ ലഹരി വേട്ട; 300 കോടി രൂപയുടെ കൊക്കെയ്നുമായി ഇന്ത്യൻ വംശജരുൾപ്പെടെ ഒൻപത് പേർ പിടിയിൽ; ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

Top Picks for You
Top Picks for You